ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഒഴിവു വരുന്ന രാജ്യസഭ സീറ്റിൽ റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനെ മത്സരിപ്പിക്കാൻ ആം ആദ്മി പാർട്ടി നീക്കം. ഇതു സംബന്ധിച്ച സന്ദേശം ആം ആദ്മിയുടെ കേന്ദ്ര നേതൃത്വം രഘുറാം രാജനെ അറിയിച്ചതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതു സംബന്ധിച്ചു പ്രതികരിക്കാൻ രഘുറാം രാജൻ തയാറായിട്ടില്ല.
ഡൽഹിയിലെ മൂന്നു രാജ്യസഭ സീറ്റുകളിൽ അടുത്ത വർഷത്തോടെയാണ് ഒഴിവു വരിക. ഡൽഹി നിയമസഭയിൽ നാലിൽ മൂന്നു ഭൂരിപക്ഷമുള്ളതിനാൽ മൂന്നു സീറ്റുകളിലും തങ്ങളുടെ സ്ഥാനാർഥികളെ സുഗമമായി വിജയിപ്പിക്കാനാകുമെന്നാണ് ആം ആദ്മി പാർട്ടിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖ സാന്പത്തിക വിദഗ്ധനായ രഘുറാം രാജന്റെ പേര് പാർട്ടി പരിഗണിക്കുന്നത്. റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തു നിന്ന് രഘുറാം രാജൻ വിരമിച്ചതിനുശേഷമാണ് നരേന്ദ്ര മോദി സർക്കാർ നോട്ട് അസാധുവാക്കൽ നടത്തിയത്. നോട്ട് അസാധുവാക്കിയ സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ചും രഘുറാം രാജൻ രംഗത്തെത്തിയിരുന്നു.
രഘുറാം രാജൻ മാത്രമല്ല, അദ്ദേഹത്തപ്പോലെ പ്രമുഖരായ ആളുകളെ രാജ്യസഭയിലെത്തിക്കാനാണ് പാർട്ടി ആലോചിക്കുന്നതെന്ന് മുതിർന്ന നേതാവ് വെളിപ്പെടുത്തി. മുതിർന്ന നേതാക്കളായ അശുതോഷ്, സഞ്ജയ് സിംഗ്, ദിലീപ് പാണ്ഡേ എന്നിവരുടെ പേരുകളും എഎപിയുടെ പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, രാജ്യസഭയിലേക്കു മത്സരിക്കുന്നതിനു ആഗ്രഹം അറിയിച്ച പാർട്ടി നേതാവ് കുമാർ ബിശ്വാസിന്റെ കാര്യത്തിൽ നേതൃത്വം വിയോജിപ്പ് അറിയിച്ചതായും പറയപ്പെടുന്നു.
ഡൽഹിയിലെ മൂന്നു രാജ്യസഭ സീറ്റുകളിൽ അടുത്ത വർഷത്തോടെയാണ് ഒഴിവു വരിക. ഡൽഹി നിയമസഭയിൽ നാലിൽ മൂന്നു ഭൂരിപക്ഷമുള്ളതിനാൽ മൂന്നു സീറ്റുകളിലും തങ്ങളുടെ സ്ഥാനാർഥികളെ സുഗമമായി വിജയിപ്പിക്കാനാകുമെന്നാണ് ആം ആദ്മി പാർട്ടിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖ സാന്പത്തിക വിദഗ്ധനായ രഘുറാം രാജന്റെ പേര് പാർട്ടി പരിഗണിക്കുന്നത്. റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തു നിന്ന് രഘുറാം രാജൻ വിരമിച്ചതിനുശേഷമാണ് നരേന്ദ്ര മോദി സർക്കാർ നോട്ട് അസാധുവാക്കൽ നടത്തിയത്. നോട്ട് അസാധുവാക്കിയ സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ചും രഘുറാം രാജൻ രംഗത്തെത്തിയിരുന്നു.
രഘുറാം രാജൻ മാത്രമല്ല, അദ്ദേഹത്തപ്പോലെ പ്രമുഖരായ ആളുകളെ രാജ്യസഭയിലെത്തിക്കാനാണ് പാർട്ടി ആലോചിക്കുന്നതെന്ന് മുതിർന്ന നേതാവ് വെളിപ്പെടുത്തി. മുതിർന്ന നേതാക്കളായ അശുതോഷ്, സഞ്ജയ് സിംഗ്, ദിലീപ് പാണ്ഡേ എന്നിവരുടെ പേരുകളും എഎപിയുടെ പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, രാജ്യസഭയിലേക്കു മത്സരിക്കുന്നതിനു ആഗ്രഹം അറിയിച്ച പാർട്ടി നേതാവ് കുമാർ ബിശ്വാസിന്റെ കാര്യത്തിൽ നേതൃത്വം വിയോജിപ്പ് അറിയിച്ചതായും പറയപ്പെടുന്നു.