ന്യൂഡൽഹി: ചരക്കു-സേവന നികുതി (ജിഎസ്ടി)യിൽ സാരമായ മാറ്റങ്ങൾ വരുന്നു. ഇന്നും നാളെയും ഗോഹട്ടിയിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ കുറെയേറെ ഇനങ്ങളുടെ നികുതി കുറയ്ക്കും. റിട്ടേൺ സമർപ്പണത്തിലും മറ്റും ഇളവ് അനുവദിക്കാനിടയുണ്ട്. കോംപോസിഷൻ സ്കീമിൽ ചേരാനുള്ള വിറ്റുവരവ് പരിധി കൂട്ടുകയും ചെയ്യും.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റങ്ങൾ. ഇതോടൊപ്പം കുറേക്കൂടി സമഗ്രമായ ജിഎസ്ടി പരിഷ്കാരം അടുത്ത മാസത്തേക്ക് ഉണ്ടാകും. അതിനായി ഒരു പുതിയ ഉപദേശകസമിതിയെ വച്ചിട്ടുണ്ട്. റവന്യു സർവീസിലെ മുൻ ഓഫീസർ ഗൗതം റായ് കോ കൺവീനറായ ഈ സമിതി നവംബർ മുപ്പതോടെയാണു റിപ്പോർട്ട് നല്കുക. അതനുസരിച്ചുള്ള മാറ്റങ്ങൾ ഡിസംബറിലേ ഉണ്ടാകൂ.കഴിഞ്ഞ മാസത്തെ കൗൺസിൽ നിയോഗിച്ച മന്ത്രിതല സമിതിയുടെ ശിപാർശപ്രകാരമുള്ള മാറ്റങ്ങളാണ് ഇന്നു തുടങ്ങുന്ന യോഗം പരിഗണിക്കുക. കേന്ദ്ര ധനമന്ത്രി അധ്യക്ഷനായ കൗൺസിലിൽ എല്ലാ സംസ്ഥാന ധനമന്ത്രിമാരും അംഗങ്ങളാണ്. ഈ വെള്ളിയാഴ്ചയോടെ ജിഎസ്ടി സംബന്ധിച്ച പരാതികൾക്കെല്ലാം പരിഹാരമാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് ഈ യോഗത്തെപ്പറ്റി ഉയർന്ന പ്രതീക്ഷകൾ ഉണ്ടാകാൻ കാരണം.
ഒട്ടേറെ ഉത്പന്നങ്ങളെ ഏറ്റവും ഉയർന്ന നികുതി സ്ലാബ് ആയ 28 ശതമാനത്തിൽനിന്നു 18 ശതമാനത്തിലേക്കു മാറ്റുമെന്നു സൂചനയുണ്ട്. നൂറു മുതൽ 200 വരെ സാധനങ്ങൾക്കു നിരക്ക് കുറയാനിടയുള്ളതായാണ് ഉദ്യോഗസ്ഥർ നല്കുന്ന സൂചന.
മരത്തിന്റെ ഫർണിച്ചർ, പ്ലാസ്റ്റിക് പാത്രങ്ങൾ, പ്ലാസ്റ്റിക് സാനിട്ടറി ഫിറ്റിംഗുകൾ, പ്ലാസ്റ്റിക് വാഷ് ബേസിനുകൾ, പൈപ്പുകൾ, ഇലക്ട്രിക് സ്വിച്ചും അനുബന്ധ സാധനങ്ങളും, കംപ്രസറുകൾ, അളവ്-തൂക്ക ഉപകരണങ്ങൾ തുടങ്ങിയവയുടെ നിരക്ക് 18 ശതമാനത്തിലേക്കു താഴ്ത്താൻ സമ്മർദമുണ്ട്.
സൂക്ഷ്മ-ചെറുകിട-കുടിൽ വ്യവസായ യൂണിറ്റുകളിൽ ഉണ്ടാക്കുന്ന ഒട്ടേറെ സാധനങ്ങൾക്കു നികുതി കുറയ്ക്കാനും നീക്കമുണ്ട്. അന്തിമ ഉത്പന്നം എന്ന വിശേഷണം നല്കി ഉയർന്ന സ്ലാബിലാക്കിയ പല സാധനങ്ങളും മറ്റു സാമഗ്രികളുടെ നിർമാണത്തിനുള്ളവയാണെന്ന തിരിച്ചറിവാണ് ഇപ്പോൾ നികുതി കുറയ്ക്കലിന് ഒരു പ്രേരകം.
മന്ത്രിതല കമ്മിറ്റി നിർദേശിച്ച മറ്റു മാറ്റങ്ങൾ
കോംപോസിഷൻ സ്കീം
=ഉയർന്ന പരിധി ഒരു കോടി രൂപ എന്നത് ഒന്നരക്കോടി രൂപയാക്കുക.
=കോംപോസിഷനിൽ വരുന്ന എല്ലാവർക്കും ഒരേ ജിഎസ്ടി (ഒരു ശതമാനം) ആക്കുക. ഇപ്പോൾ വ്യാപാരികൾക്ക് ഒന്നും വ്യവസായികൾക്കു രണ്ടും ഹോട്ടലുകൾക്ക് അഞ്ചും ശതമാനമാണ്.
=നികുതി ഇല്ലാത്ത സാധനങ്ങളുടെ വിറ്റുവരവ് കൂടി പെടുത്തുന്ന വ്യാപാരികൾക്ക് നികുതി അരശതമാനമാക്കുക. ബ്രാൻഡ് ചെയ്യാത്ത ധാന്യങ്ങൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ നികുതി ഇല്ലാത്തവയാണ്.
=കോൺട്രാക്റ്റ് ജോലിയും കോംപോസിഷനിലാക്കുക. (ഒരു ഫാക്ടറിയിൽ വേറെ സ്ഥാപനത്തിനുവേണ്ടി നിർമാണം നടത്തുന്നതും മറ്റും ഇപ്പോൾ കോംപോസിഷനിൽ വരില്ല).സംസ്ഥാനാന്തര വില്പന ഉള്ളവരെയും കോംപോസിഷനിൽ പെടുത്താം.
ഹോട്ടൽ ഭക്ഷണം
=കോംപോസിഷൻ സ്കീമിലുള്ള ഹോട്ടലുകളിൽ ഒരു ശതമാനം നികുതി. ഇത് ഉപയോക്താവിൽനിന്നു പിരിക്കാൻ പാടില്ല. മൊത്തം വിറ്റുവരവിന്റെ ഒരു ശതമാനം നികുതിയായി നല്കണം.
=കോംപോസിഷനിൽ പെടാത്തവ. 7,500 രൂപയിൽ താഴെ മുറിവാടക ഉള്ള ഹോട്ടലുകളിലും മറ്റു റസ്റ്ററന്റുകളിലും കേറ്ററിംഗിനും 12 ശതമാനം ജിഎസ്ടി. എസിയോ അല്ലാത്തതോ എന്ന വ്യത്യാസം ഇല്ല. ഇതിന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) നല്കില്ല. അതായത് ഹോട്ടൽ വാങ്ങിയ സാധനങ്ങൾക്കു നല്കിയ നികുതിയുമായി തട്ടിക്കിഴിക്കാൻ അനുവദിക്കില്ല.
=ദിവസം 7,500 രൂപയിൽ കൂടുതൽ മുറിവാടക ഉള്ള ഹോട്ടലുകളിൽ ഭക്ഷണത്തിനു 18 ശതമാനം ജിഎസ്ടി.
നടപടിക്രമങ്ങൾ
=ജിഎസ്ടി റിട്ടേണുകൾ ലളിതമാക്കും.
=എല്ലാ മാസവും ജിഎസ്ടി റിട്ടേണുകൾ വിശദമായി സമർപ്പിക്കുന്നത് ഒഴിവാക്കുക. ഒരു സംഗൃഹീത റിട്ടേൺ മാസംതോറും നല്കുക. വാങ്ങലിന്റെയും വില്പനയുടെയും ഇൻവോയ്സുകൾ അടങ്ങിയ റിട്ടേൺ സമർപ്പണം മൂന്നു മാസത്തിലൊന്നാക്കുക.
=വൈകി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള പിഴ പ്രതിദിനം 100 രൂപയിൽനിന്ന് 25 രൂപയാക്കുക.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റങ്ങൾ. ഇതോടൊപ്പം കുറേക്കൂടി സമഗ്രമായ ജിഎസ്ടി പരിഷ്കാരം അടുത്ത മാസത്തേക്ക് ഉണ്ടാകും. അതിനായി ഒരു പുതിയ ഉപദേശകസമിതിയെ വച്ചിട്ടുണ്ട്. റവന്യു സർവീസിലെ മുൻ ഓഫീസർ ഗൗതം റായ് കോ കൺവീനറായ ഈ സമിതി നവംബർ മുപ്പതോടെയാണു റിപ്പോർട്ട് നല്കുക. അതനുസരിച്ചുള്ള മാറ്റങ്ങൾ ഡിസംബറിലേ ഉണ്ടാകൂ.കഴിഞ്ഞ മാസത്തെ കൗൺസിൽ നിയോഗിച്ച മന്ത്രിതല സമിതിയുടെ ശിപാർശപ്രകാരമുള്ള മാറ്റങ്ങളാണ് ഇന്നു തുടങ്ങുന്ന യോഗം പരിഗണിക്കുക. കേന്ദ്ര ധനമന്ത്രി അധ്യക്ഷനായ കൗൺസിലിൽ എല്ലാ സംസ്ഥാന ധനമന്ത്രിമാരും അംഗങ്ങളാണ്. ഈ വെള്ളിയാഴ്ചയോടെ ജിഎസ്ടി സംബന്ധിച്ച പരാതികൾക്കെല്ലാം പരിഹാരമാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് ഈ യോഗത്തെപ്പറ്റി ഉയർന്ന പ്രതീക്ഷകൾ ഉണ്ടാകാൻ കാരണം.
ഒട്ടേറെ ഉത്പന്നങ്ങളെ ഏറ്റവും ഉയർന്ന നികുതി സ്ലാബ് ആയ 28 ശതമാനത്തിൽനിന്നു 18 ശതമാനത്തിലേക്കു മാറ്റുമെന്നു സൂചനയുണ്ട്. നൂറു മുതൽ 200 വരെ സാധനങ്ങൾക്കു നിരക്ക് കുറയാനിടയുള്ളതായാണ് ഉദ്യോഗസ്ഥർ നല്കുന്ന സൂചന.
മരത്തിന്റെ ഫർണിച്ചർ, പ്ലാസ്റ്റിക് പാത്രങ്ങൾ, പ്ലാസ്റ്റിക് സാനിട്ടറി ഫിറ്റിംഗുകൾ, പ്ലാസ്റ്റിക് വാഷ് ബേസിനുകൾ, പൈപ്പുകൾ, ഇലക്ട്രിക് സ്വിച്ചും അനുബന്ധ സാധനങ്ങളും, കംപ്രസറുകൾ, അളവ്-തൂക്ക ഉപകരണങ്ങൾ തുടങ്ങിയവയുടെ നിരക്ക് 18 ശതമാനത്തിലേക്കു താഴ്ത്താൻ സമ്മർദമുണ്ട്.
സൂക്ഷ്മ-ചെറുകിട-കുടിൽ വ്യവസായ യൂണിറ്റുകളിൽ ഉണ്ടാക്കുന്ന ഒട്ടേറെ സാധനങ്ങൾക്കു നികുതി കുറയ്ക്കാനും നീക്കമുണ്ട്. അന്തിമ ഉത്പന്നം എന്ന വിശേഷണം നല്കി ഉയർന്ന സ്ലാബിലാക്കിയ പല സാധനങ്ങളും മറ്റു സാമഗ്രികളുടെ നിർമാണത്തിനുള്ളവയാണെന്ന തിരിച്ചറിവാണ് ഇപ്പോൾ നികുതി കുറയ്ക്കലിന് ഒരു പ്രേരകം.
മന്ത്രിതല കമ്മിറ്റി നിർദേശിച്ച മറ്റു മാറ്റങ്ങൾ
കോംപോസിഷൻ സ്കീം
=ഉയർന്ന പരിധി ഒരു കോടി രൂപ എന്നത് ഒന്നരക്കോടി രൂപയാക്കുക.
=കോംപോസിഷനിൽ വരുന്ന എല്ലാവർക്കും ഒരേ ജിഎസ്ടി (ഒരു ശതമാനം) ആക്കുക. ഇപ്പോൾ വ്യാപാരികൾക്ക് ഒന്നും വ്യവസായികൾക്കു രണ്ടും ഹോട്ടലുകൾക്ക് അഞ്ചും ശതമാനമാണ്.
=നികുതി ഇല്ലാത്ത സാധനങ്ങളുടെ വിറ്റുവരവ് കൂടി പെടുത്തുന്ന വ്യാപാരികൾക്ക് നികുതി അരശതമാനമാക്കുക. ബ്രാൻഡ് ചെയ്യാത്ത ധാന്യങ്ങൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ നികുതി ഇല്ലാത്തവയാണ്.
=കോൺട്രാക്റ്റ് ജോലിയും കോംപോസിഷനിലാക്കുക. (ഒരു ഫാക്ടറിയിൽ വേറെ സ്ഥാപനത്തിനുവേണ്ടി നിർമാണം നടത്തുന്നതും മറ്റും ഇപ്പോൾ കോംപോസിഷനിൽ വരില്ല).സംസ്ഥാനാന്തര വില്പന ഉള്ളവരെയും കോംപോസിഷനിൽ പെടുത്താം.
ഹോട്ടൽ ഭക്ഷണം
=കോംപോസിഷൻ സ്കീമിലുള്ള ഹോട്ടലുകളിൽ ഒരു ശതമാനം നികുതി. ഇത് ഉപയോക്താവിൽനിന്നു പിരിക്കാൻ പാടില്ല. മൊത്തം വിറ്റുവരവിന്റെ ഒരു ശതമാനം നികുതിയായി നല്കണം.
=കോംപോസിഷനിൽ പെടാത്തവ. 7,500 രൂപയിൽ താഴെ മുറിവാടക ഉള്ള ഹോട്ടലുകളിലും മറ്റു റസ്റ്ററന്റുകളിലും കേറ്ററിംഗിനും 12 ശതമാനം ജിഎസ്ടി. എസിയോ അല്ലാത്തതോ എന്ന വ്യത്യാസം ഇല്ല. ഇതിന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) നല്കില്ല. അതായത് ഹോട്ടൽ വാങ്ങിയ സാധനങ്ങൾക്കു നല്കിയ നികുതിയുമായി തട്ടിക്കിഴിക്കാൻ അനുവദിക്കില്ല.
=ദിവസം 7,500 രൂപയിൽ കൂടുതൽ മുറിവാടക ഉള്ള ഹോട്ടലുകളിൽ ഭക്ഷണത്തിനു 18 ശതമാനം ജിഎസ്ടി.
നടപടിക്രമങ്ങൾ
=ജിഎസ്ടി റിട്ടേണുകൾ ലളിതമാക്കും.
=എല്ലാ മാസവും ജിഎസ്ടി റിട്ടേണുകൾ വിശദമായി സമർപ്പിക്കുന്നത് ഒഴിവാക്കുക. ഒരു സംഗൃഹീത റിട്ടേൺ മാസംതോറും നല്കുക. വാങ്ങലിന്റെയും വില്പനയുടെയും ഇൻവോയ്സുകൾ അടങ്ങിയ റിട്ടേൺ സമർപ്പണം മൂന്നു മാസത്തിലൊന്നാക്കുക.
=വൈകി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള പിഴ പ്രതിദിനം 100 രൂപയിൽനിന്ന് 25 രൂപയാക്കുക.