+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോട്ട് നിരോധനം: ലക്ഷ്യം നേടിയ നിർണായക ചുവടുവയ്പെന്നു ജയ്റ്റ്‌ലി

ന്യൂഡൽഹി: ഇന്ത്യൻ സന്പദ്‌വ്യവസ്ഥയുടെ നിർണായക ചുവടായിരുന്നു നോട്ട് നിരോധനമെന്നും ലക്ഷ്യങ്ങളെല്ലാം നേടിയെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എല്ലാ പ്രശ
നോട്ട് നിരോധനം:  ലക്ഷ്യം നേടിയ നിർണായക ചുവടുവയ്പെന്നു ജയ്റ്റ്‌ലി
ന്യൂഡൽഹി: ഇന്ത്യൻ സന്പദ്‌വ്യവസ്ഥയുടെ നിർണായക ചുവടായിരുന്നു നോട്ട് നിരോധനമെന്നും ലക്ഷ്യങ്ങളെല്ലാം നേടിയെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല നോട്ട് നിരോധനം. പക്ഷേ ഗുണപരമായ ചുവടുവയ്പാണ്. 2014നും മുന്പും പിന്പുമുള്ള സാന്പത്തിക രംഗം താരതമ്യപ്പെടുത്താൻ എല്ലാ പ്രധാനമന്ത്രിമാരും തയാറാകണമെന്നും മൻമോഹൻ സിംഗിന്‍റെ പേരു പറയാതെ ജയ്റ്റ്‌ലി പറഞ്ഞു.

ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലും ബ്ലോഗിലുമാണ് ധനമന്ത്രി ന്യായവാദങ്ങൾ നിരത്തിയത്. നോട്ട് അസാധുവാക്കലിനുശേഷം രാജ്യം കുറച്ചുകൂടി സുതാര്യവും സത്യസന്ധവുമായ സാന്പത്തിക സംവിധാനത്തിലേക്ക് നീങ്ങി. അഴിമതി പ്രയാസകരമാക്കുന്ന ധാർമികമായും നീതിപൂർവകവുമായുള്ള നടപടിയായിരുന്നു അത്. അത്തരമൊരു നടപടി അതിനാൽ തന്നെ രാഷ്‌ട്രീയമായും ശരിയാണ്.

സുതാര്യവും സത്യസന്ധവുമായ സംവിധാനം രാജ്യത്തിന് ആവശ്യമാണ്. ഡിജിറ്റൽ പണമിടപാടുകൾ കാര്യമായി കൂടിയിട്ടുണ്ട്. അഴിമതി ഇല്ലാതാക്കാനുള്ള ഒറ്റമൂലി ആയിരുന്നില്ല നോട്ട് റദ്ദാക്കൽ.

എന്നാൽ, രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ (ജിഡിപി) തളർച്ചയെക്കുറിച്ച് ധനമന്ത്രി സംസാരിച്ചതേയില്ല. ജിഡിപി എന്ന സുപ്രധാന അക്ഷരങ്ങൾ പോലും ജയ്റ്റ്‌ലി തന്‍റെ ബ്ലോഗിലെ ലേഖനത്തിൽ ഉൾപ്പെടെ ഇന്നലെ ഒഴിവാക്കി. നോട്ട് അസാധുവാക്കലിനോട് വിയോജിച്ചിരുന്നുവെന്ന അന്നത്തെ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്‍റെ പ്രസ്താവനയോട് മന്ത്രി പ്രതികരിച്ചില്ല.

നോട്ട് നിരോധനവും ജിഎസ്ടിയും അല്ല കൊള്ള. കൊള്ള നടന്നത് മുൻ യുപിഎ സർക്കാരിന്‍റെ കാലത്താണ്. 2ജി, സിഡബ്ല്യുജി, കൽക്കരിപ്പാടം തുടങ്ങിയവയിലെല്ലാം കൊള്ള നടന്നു. നയപരമായ പക്ഷാഘാതം ആയിരുന്നു മുൻ സർക്കാരിന്‍റെ കാലത്ത്. സന്പദ്ഘടന തളർന്നു കിടക്കുകയായിരുന്നു. ആഗോള തലത്തിലും പ്രതിഫലങ്ങളുണ്ടായി. ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്നു പുറത്താകുന്ന സ്ഥിതി വരെയുണ്ടായി. അന്താരാഷ‌്ട്ര ഏജൻസികളൊക്കെ ഇപ്പോൾ ഇന്ത്യയിലെ പരിഷ്കാരങ്ങളെ പുകഴ്ത്തുകയാണ്.

രാജ്യസേവനത്തിനാണ് തങ്ങളുടെ മുൻഗണന. ഒരു കുടുംബത്തെ സേവിക്കുകയാണ് പ്രതിപക്ഷ പാർട്ടിയുടെ ദൗത്യമെന്ന് മന്ത്രി പരിഹസിച്ചു. നോട്ട് നിരോധനം സംഘടിത കൊള്ളയും നിയമാനുസൃതമായ പിടിച്ചുപറിയുമാണെന്ന മൻമോഹൻ സിംഗിന്‍റെ ആക്ഷേപത്തിനു കൂടി മറുപടിയായി ആയിരുന്നു ഈ പരിഹാസങ്ങൾ.

പണത്തിന്‍റെ വരവു കുറഞ്ഞതോടെ ജമ്മു കാഷ്മീരിലെ കല്ലേറുകളും പ്രതിഷേധ പ്രകടനങ്ങളും കുറഞ്ഞു. നക്സൽ പ്രവർത്തനങ്ങളിലും കാര്യമായ കുറവുണ്ടായെന്നും ജയ്റ്റ്‌ലി അവകാശപ്പെട്ടു. അനധികൃ സന്പത്ത് കൈകാര്യം ചെയ്തിരുന്ന ഷെൽ കന്പനികളും അനാവരണം ചെയ്യപ്പെട്ടു. എന്നാൽ 2016നെ അപേക്ഷിച്ച് നടപ്പുവർഷം കാഷ്മീരിൽ കൊല്ലപ്പെട്ട സൈനികരുടെയും ഭീകരരുടെയും എണ്ണം കൂടിയെന്നാണ് സൗത്ത് ഏഷ്യൻ ടെററിസത്തെക്കുറിച്ചുള്ള വെബ് പോർട്ടലിന്‍റെ കണക്കുകൾ.
നോട്ട് അസാധുവാക്കലിന്‍റെ മെച്ചം എന്തെന്ന് ചിലയാളുകൾക്ക് ഇപ്പോൾ കാണാൻ കഴിയില്ല. എന്നാൽ അടുത്ത തലമുറ 2016 നവംബറിന് ശേഷമുള്ള സാന്പത്തിക വികസനത്തെ അഭിമാനത്തോടെയാകും നോക്കി കാണുക. സത്യസന്ധമായ സംവിധാനമാകും അടുത്ത തലമുറയ്ക്കു ലഭിക്കുക. ഘടനാപരമായ പരിഷ്കാരങ്ങളിലൂടെ സന്പദ്ഘടനയുടെ മാറ്റത്തിനാണ് പ്രധാനമന്ത്രി മോദി നടപടി തുടങ്ങിയത്.

രാജ്യത്ത് നിലവിലുണ്ടായിരുന്ന അവസ്ഥ എത്രയും വേഗം സമൂലം ഇളക്കിമറിക്കണമെന്ന് അധികാരത്തിലെത്തിയപ്പോൾ ബിജെപി വിശ്വസിച്ചു. ക്രമാതീതമായ കാഷ് ഇടപാടുകൾ നികുതിവെട്ടിപ്പുകളെ സഹായിക്കുകയും സത്യസന്ധരായ നികുതിദായകർക്ക് ഇരട്ട പ്രഹരവുമായിരുന്നു. നികുതിവെട്ടിപ്പുകാർക്കു വേണ്ടി കൂടി നല്ല പൗരന്മാർ നികുതിയടക്കേണ്ടി വരുന്ന സ്ഥിതിവിശേഷമായിരുന്നു.

നോട്ട് അസാധുവാക്കൽ രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയല്ല. പക്ഷേ അത് അജൻഡ മാറ്റി. സർക്കാരിന്‍റെ ധീരമായ നടപടിയായിരുന്നു. കാഷ് ഇടപാടുകൾ കുറവുള്ള സന്പദ് വ്യവസ്ഥയായി മാറി. നികുതിദായതകരുടെ എണ്ണം കൂടി. ഭീകരതയ്ക്കുള്ള ഫണ്ടിംഗ് കുറയ്ക്കാനുമായി. രാജ്യത്ത് വരവിൽ കവിഞ്ഞ സ്വത്തുള്ള 18 ലക്ഷം പേരെ തിരിച്ചറിയാൻ വിവിധ ഡേറ്റകളുടെ പരിശോധനകളിലൂടെ കഴിഞ്ഞു. കള്ളപ്പണത്തിനെതിരേ വലിയ നടപടികളെടുക്കാതിരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ചരിത്രം. പക്ഷേ ഇപ്പോഴത്തെ ദിശയിൽ ഞങ്ങൾ സാധാരണയിലേറെ സന്തുഷ്ടരാണ്.

അസാധു നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിച്ചത് നോട്ട് അസാധുവാക്കൽ വിജയമാണോ, പരാജയമാണോ എന്നതിന്‍റെ അളവുകോലായി കാണേണ്ടതില്ല. നിലവിലുണ്ടായിരുന്ന പണമിടപാട് വ്യവസ്ഥയിൽ മാറ്റം വരുത്തുന്നതിന് ഉപകരിച്ചിട്ടുണ്ട്.
രാജ്യത്താകെ അഴിമതിക്കാർ പ്രയാസത്തിലായിട്ടുണ്ട്. മൂലധന നിക്ഷേപങ്ങളും കൂടി. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാങ്കുകളിൽ കൂടുതൽ പണമെത്തി. മ്യൂച്ചൽ ഫണ്ടുകളിലും ഈ മാറ്റം കാണാനായി. രാജ്യത്തെ സന്പദ് വ്യവസ്ഥയുടെ ശുദ്ധീകരണത്തിന് നോട്ട് നിരോധനം ആവശ്യമായിരുന്നുവെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേർത്തു.

ജോർജ് കള്ളിവയലിൽ