വാഷിംഗ്ടൺ ഡിസി : അഴിമതിയുടെ പേരിൽ പ്രമുഖ മന്ത്രിമാരെയും മുതിർന്ന രാജകുമാരന്മാരെയും ബിസിനസ്-മാധ്യമ മേധാവികളെയും അറസ്റ്റ് ചെയ്ത സൗദി അറേബ്യയുടെ നടപടിയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ചരിത്രത്തിൽ ഇടം നേടിയ ഇൗ നടപടിയുടെ പേരിൽ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജാവിനെയും കിരീടാവകാശിയായ പുത്രൻ മുഹമ്മദ് ബിൻ സൽമാനെയും അഭിനന്ദിക്കുന്നതായി ട്രംപ് പറഞ്ഞു. രണ്ടുപേരിലും തനിക്ക് വിശ്വാസമുണ്ടെന്നു പറഞ്ഞ ട്രംപ് ഇപ്പോൾ അറസ്റ്റിലായവരിൽ ചിലർ വർഷങ്ങളായി രാജ്യത്തെ പിഴിഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ആരോപിച്ചു.ഇറാനെതിരേ കടുത്ത നിലപാടുകളുള്ള ട്രംപും സൗദി ഭരണകൂടവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതായി സൗദി നടത്തിയ ശുദ്ധീകരണത്തെക്കുറിച്ചു ട്രംപ് നടത്തിയ പുകഴ്ത്തലെന്നു വിലയിരുത്തപ്പെടുന്നു.
അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞദിവസം സൗദി മരവിപ്പിച്ചു. സ്ഥാനഭ്രഷ്ടരായവർക്കു പകരം പുതിയ മന്ത്രിമാരും ഉദ്യോഗസ്ഥരും ചുമതലയേറ്റു. ട്വിറ്റർ ഉൾപ്പെടെയുള്ള കന്പനികളിൽ നിക്ഷേപം നടത്തിയിട്ടുള്ള സൗദിയിലെ കോടീശ്വരനായ ബിസിനസുകാരൻ അൽവലീദ് ബിൻ തലാലും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
സൗദി നയരൂപീകരണത്തിൽ എംബിഎസ്(സൽമാൻ രാജകുമാരൻ പാശ്ചാത്യവൃത്തങ്ങളിൽ അറിയപ്പെടുന്നത് ഈ പേരിലാണ്) നിർണായക സ്വാധീനം ചെലുത്തിത്തുടങ്ങിയെന്ന് ഒരു യുഎസ് നയതന്ത്ര ഉദ്യോഗസ്ഥൻ പറഞ്ഞു. എതിരാളികളെ ഒഴിവാക്കി സൗദി പൈതൃകത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത അവകാശിയായി എംബിഎസ് മാറി .വൈവിധ്യവത്കരണത്തിലൂടെ സന്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകിയും മതപരമായ നിയന്ത്രണങ്ങളിൽ അയവു വരുത്തിയും വ്യാപകമായ സാമൂഹിക പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയും സൗദി ഭരണത്തിൽ ജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള ശ്രമത്തിലാണ് എംബിഎസെന്നു പ്രസ്തുത ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്തേക്കാൾ മികച്ച ബന്ധമാണ് അമേരിക്കയ്ക്കു റിയാദുമായി ഇപ്പോഴുള്ളത്. പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം ട്രംപ് നടത്തിയ ആദ്യ വിദേശയാത്ര സൗദി അറേബ്യയിലേക്കായിരുന്നു.
അടുത്തയിടെ ട്രംപിന്റെ മരുമകനും വൈറ്റ്ഹൗസിലെ മുതിർന്ന ഉപദേഷ്ടാവുമായ ജരാർദ് കുഷ്നറും സംഘവും സൗദി സന്ദർശിച്ചിരുന്നു. എംബിഎസ് നടത്താൻ പോകുന്ന പരിഷ്കാരങ്ങളെക്കുറിച്ച് കുഷ്നർക്ക് മുന്നറിവു കിട്ടിയിരുന്നെന്ന് അഭ്യൂഹമുണ്ട്.
ചരിത്രത്തിൽ ഇടം നേടിയ ഇൗ നടപടിയുടെ പേരിൽ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജാവിനെയും കിരീടാവകാശിയായ പുത്രൻ മുഹമ്മദ് ബിൻ സൽമാനെയും അഭിനന്ദിക്കുന്നതായി ട്രംപ് പറഞ്ഞു. രണ്ടുപേരിലും തനിക്ക് വിശ്വാസമുണ്ടെന്നു പറഞ്ഞ ട്രംപ് ഇപ്പോൾ അറസ്റ്റിലായവരിൽ ചിലർ വർഷങ്ങളായി രാജ്യത്തെ പിഴിഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ആരോപിച്ചു.ഇറാനെതിരേ കടുത്ത നിലപാടുകളുള്ള ട്രംപും സൗദി ഭരണകൂടവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതായി സൗദി നടത്തിയ ശുദ്ധീകരണത്തെക്കുറിച്ചു ട്രംപ് നടത്തിയ പുകഴ്ത്തലെന്നു വിലയിരുത്തപ്പെടുന്നു.
അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞദിവസം സൗദി മരവിപ്പിച്ചു. സ്ഥാനഭ്രഷ്ടരായവർക്കു പകരം പുതിയ മന്ത്രിമാരും ഉദ്യോഗസ്ഥരും ചുമതലയേറ്റു. ട്വിറ്റർ ഉൾപ്പെടെയുള്ള കന്പനികളിൽ നിക്ഷേപം നടത്തിയിട്ടുള്ള സൗദിയിലെ കോടീശ്വരനായ ബിസിനസുകാരൻ അൽവലീദ് ബിൻ തലാലും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
സൗദി നയരൂപീകരണത്തിൽ എംബിഎസ്(സൽമാൻ രാജകുമാരൻ പാശ്ചാത്യവൃത്തങ്ങളിൽ അറിയപ്പെടുന്നത് ഈ പേരിലാണ്) നിർണായക സ്വാധീനം ചെലുത്തിത്തുടങ്ങിയെന്ന് ഒരു യുഎസ് നയതന്ത്ര ഉദ്യോഗസ്ഥൻ പറഞ്ഞു. എതിരാളികളെ ഒഴിവാക്കി സൗദി പൈതൃകത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത അവകാശിയായി എംബിഎസ് മാറി .വൈവിധ്യവത്കരണത്തിലൂടെ സന്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകിയും മതപരമായ നിയന്ത്രണങ്ങളിൽ അയവു വരുത്തിയും വ്യാപകമായ സാമൂഹിക പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയും സൗദി ഭരണത്തിൽ ജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള ശ്രമത്തിലാണ് എംബിഎസെന്നു പ്രസ്തുത ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്തേക്കാൾ മികച്ച ബന്ധമാണ് അമേരിക്കയ്ക്കു റിയാദുമായി ഇപ്പോഴുള്ളത്. പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം ട്രംപ് നടത്തിയ ആദ്യ വിദേശയാത്ര സൗദി അറേബ്യയിലേക്കായിരുന്നു.
അടുത്തയിടെ ട്രംപിന്റെ മരുമകനും വൈറ്റ്ഹൗസിലെ മുതിർന്ന ഉപദേഷ്ടാവുമായ ജരാർദ് കുഷ്നറും സംഘവും സൗദി സന്ദർശിച്ചിരുന്നു. എംബിഎസ് നടത്താൻ പോകുന്ന പരിഷ്കാരങ്ങളെക്കുറിച്ച് കുഷ്നർക്ക് മുന്നറിവു കിട്ടിയിരുന്നെന്ന് അഭ്യൂഹമുണ്ട്.