സനാ: സൗദി അറേബ്യയിലെയും യുഎഇയിലെയും തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ആക്രമണം നടത്തുമെന്നു ഇറാൻ പിന്തുണയുള്ള യെമനിലെ ഹൗതി വിമതർ മുന്നറിയിപ്പു നൽകി. യെമനിലേക്കുള്ള കര, സമുദ്ര, വ്യോമ അതിർത്തികൾ സൗദി അടച്ചതിനെത്തുടർന്നാണു ഹൗതികളുടെ ഭീഷണി.
ഈയിടെ സൗദിയിലെ റിയാദിലെ അന്തർദേശീയ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൗതികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിടുകയുണ്ടായി. ലക്ഷ്യത്തിലെത്തുംമുന്പ് സൗദിയുടെ പേട്രിയട്ട് മിസൈൽ യെമൻ മിസൈലിനെ തകർത്തു.
ഹൗതികൾക്ക് മിസൈൽ നൽകിയതിലൂടെ ഇറാൻ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നു സൗദി കിരീടാവകാശി സൽമാൻ രാജകുമാരൻ ആരോപിച്ചു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറീസ് ജോൺസനുമായുള്ള ഫോൺ സംഭാഷണത്തിലാണ് സൽമാൻ ഇറാനെതിരേ ആരോപണമുയർത്തിയത്.
ഇറാനു ശക്തമായ തിരിച്ചടി നൽകാൻ സൗദിക്ക് അവകാശമുണ്ടെന്നും സൽമാൻ വ്യക്തമാക്കി. ഇതിനിടെ സൗദിയുടെ ആരോപണത്തിനു യാഥാർഥ്യവുമായി ബന്ധമില്ലെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.
ഈയിടെ സൗദിയിലെ റിയാദിലെ അന്തർദേശീയ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൗതികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിടുകയുണ്ടായി. ലക്ഷ്യത്തിലെത്തുംമുന്പ് സൗദിയുടെ പേട്രിയട്ട് മിസൈൽ യെമൻ മിസൈലിനെ തകർത്തു.
ഹൗതികൾക്ക് മിസൈൽ നൽകിയതിലൂടെ ഇറാൻ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നു സൗദി കിരീടാവകാശി സൽമാൻ രാജകുമാരൻ ആരോപിച്ചു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറീസ് ജോൺസനുമായുള്ള ഫോൺ സംഭാഷണത്തിലാണ് സൽമാൻ ഇറാനെതിരേ ആരോപണമുയർത്തിയത്.
ഇറാനു ശക്തമായ തിരിച്ചടി നൽകാൻ സൗദിക്ക് അവകാശമുണ്ടെന്നും സൽമാൻ വ്യക്തമാക്കി. ഇതിനിടെ സൗദിയുടെ ആരോപണത്തിനു യാഥാർഥ്യവുമായി ബന്ധമില്ലെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.