ബെയ്ജിംഗ്: പ്രതിരോധമന്ത്രി നിർമല സീതാരാമൻ അരുണാചൽപ്രദേശ് സന്ദർശിച്ചതിൽ ചൈനയ്ക്ക് അതൃപ്തി. തർക്കപ്രദേശത്തേക്കുള്ള മന്ത്രിയുടെ സന്ദർശനം മേഖലയുടെ ശാന്തിക്കും സമാധാനത്തിനും ഉതകുന്നതല്ലെന്നു ചൈന പറഞ്ഞു. "ഇന്ത്യയുമായുള്ള അതിർത്തിൽ, കിഴക്കൻപ്രദേശത്തു തർക്കം നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ മേഖലയിലേക്ക് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ സന്ദർശനം സമാധാനത്തിന് വഴിതെളിക്കില്ല’-ചൈനീസ് വിദേശകാര്യവക്താവ് ഹു ചുൻയിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചൈനയുമായി സഹകരിച്ച് ചർച്ചകളിലൂടെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള സംഭാവനകളാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ഇതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം. ചൈനയുടെ ആശങ്കകൾകൂടി പരിഗണിച്ച്, ഇരുഭാഗത്തിനും സ്വീകാര്യമായൊരു പരിഹാരത്തിന് ഇന്ത്യ ശ്രമിക്കുമെന്നാണു പ്രതീക്ഷയെന്നും അവർ പറഞ്ഞു. അതിർത്തിയിലെ വിദൂരമേഖലയായ ആൻഡോ ജില്ലയിലെ സൈനികപോസ്റ്റുകളിൽ ഞായറാഴ്ചയാണു നിർമല സീതാരാമൻ സന്ദർശിച്ചത്.
തെക്കൻ ടിബത്തിന്റെ ഭാഗമാണ് അരുണാചൽപ്രദേശ് എന്നാണ് ചൈനയുടെ അവകാശവാദം. അതിർത്തിപ്രശ്നം പരിഹരിക്കാൻ ഇരുരാജ്യങ്ങളുടെയും പ്രത്യേകപ്രതിനിധികൾ 19 വട്ടം ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല. കഴിഞ്ഞമാസം ഇന്ത്യാ-ചൈന അതിർത്തിയിലെ സിക്കിമിലുള്ള നാഥുല മേഖലയിലെത്തിയ നിർമല സീതാരാമൻ, അതിർത്തിക്കപ്പുറമുള്ള ചൈനീസ് സേനാംഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു.
ചൈനയുമായി സഹകരിച്ച് ചർച്ചകളിലൂടെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള സംഭാവനകളാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ഇതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം. ചൈനയുടെ ആശങ്കകൾകൂടി പരിഗണിച്ച്, ഇരുഭാഗത്തിനും സ്വീകാര്യമായൊരു പരിഹാരത്തിന് ഇന്ത്യ ശ്രമിക്കുമെന്നാണു പ്രതീക്ഷയെന്നും അവർ പറഞ്ഞു. അതിർത്തിയിലെ വിദൂരമേഖലയായ ആൻഡോ ജില്ലയിലെ സൈനികപോസ്റ്റുകളിൽ ഞായറാഴ്ചയാണു നിർമല സീതാരാമൻ സന്ദർശിച്ചത്.
തെക്കൻ ടിബത്തിന്റെ ഭാഗമാണ് അരുണാചൽപ്രദേശ് എന്നാണ് ചൈനയുടെ അവകാശവാദം. അതിർത്തിപ്രശ്നം പരിഹരിക്കാൻ ഇരുരാജ്യങ്ങളുടെയും പ്രത്യേകപ്രതിനിധികൾ 19 വട്ടം ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല. കഴിഞ്ഞമാസം ഇന്ത്യാ-ചൈന അതിർത്തിയിലെ സിക്കിമിലുള്ള നാഥുല മേഖലയിലെത്തിയ നിർമല സീതാരാമൻ, അതിർത്തിക്കപ്പുറമുള്ള ചൈനീസ് സേനാംഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു.