ദുബായി: സൗദിയിൽ ഉന്നതപദവി വഹിക്കുന്ന രാജകുമാരനും ഏഴ് സർക്കാർ ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ തകർന്നു കൊല്ലപ്പെട്ടു. ആസിർ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണറായ മൻസൂർ ബിൻ മുക്രിൻ രാജകുമാരനും സംഘവും സഞ്ചരിച്ച കോപ്റ്ററാണ് ഞായറാഴ്ച അപകടത്തിനിരയായത്. യെമൻ അതിർത്തിക്കു സമീപമുള്ള അബാ മേഖലയിലെ വികസന പദ്ധതികൾ പരിശോധിക്കാൻ പോയതായിരുന്നു രാജകുമാരനും സംഘവും. അപകടത്തിനു കാരണം അറിവായിട്ടില്ല.
യെമനിലെ ഹൗതികൾക്ക് എതിരേ സൗദി സഖ്യം വ്യോമാക്രമണം നടത്തിവരികയാണ്.
കഴിഞ്ഞദിവസം യെമനിൽനിന്നു ഹൗതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ റിയാദ് അന്തർദേശീയ വിമാനത്താവളത്തിനു മുകളിൽ എത്തിയപ്പോൾ സൗദി പേട്രിയട്ട് മിസൈൽ പ്രയോഗിച്ചു തകർത്തു. യെമൻ നടത്തിയതു യുദ്ധപ്രഖ്യാപനമാണെന്നു സൗദി ആരോപിക്കുകയുണ്ടായി.
മൻസൂർ രാജകുമാരൻ ഹെലികോപ്റ്റർ അപകടത്തിൽ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ഹൗതികൾ പ്രതികരിച്ചിട്ടില്ല.അപകടമുണ്ടായ വിവരം ഹൗതികളുടെ അൽ മസീറാ ചാനൽ സംപ്രേഷണം ചെയ്തു.മുൻ കിരീടാവകാശി മുർക്കിൻ ബിൻ അബ്ദൽ അസീസ് രാജകുമാരന്റെ മകനാണ് മരിച്ച മൻസൂർ രാജകുമാരൻ.
യെമനിലെ ഹൗതികൾക്ക് എതിരേ സൗദി സഖ്യം വ്യോമാക്രമണം നടത്തിവരികയാണ്.
കഴിഞ്ഞദിവസം യെമനിൽനിന്നു ഹൗതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ റിയാദ് അന്തർദേശീയ വിമാനത്താവളത്തിനു മുകളിൽ എത്തിയപ്പോൾ സൗദി പേട്രിയട്ട് മിസൈൽ പ്രയോഗിച്ചു തകർത്തു. യെമൻ നടത്തിയതു യുദ്ധപ്രഖ്യാപനമാണെന്നു സൗദി ആരോപിക്കുകയുണ്ടായി.
മൻസൂർ രാജകുമാരൻ ഹെലികോപ്റ്റർ അപകടത്തിൽ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ഹൗതികൾ പ്രതികരിച്ചിട്ടില്ല.അപകടമുണ്ടായ വിവരം ഹൗതികളുടെ അൽ മസീറാ ചാനൽ സംപ്രേഷണം ചെയ്തു.മുൻ കിരീടാവകാശി മുർക്കിൻ ബിൻ അബ്ദൽ അസീസ് രാജകുമാരന്റെ മകനാണ് മരിച്ച മൻസൂർ രാജകുമാരൻ.