കണ്ണൂർ: തലശേരി അതിരൂപതയ്ക്കു കീഴിലുള്ള കാക്കയങ്ങാട് ഉളിപ്പടിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ തീർഥാടന ദേവാലയത്തിലെ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും സാമൂഹിക വിരുദ്ധർ തീയിട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന പൂർത്തിയാക്കിയിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനാ ഫലം വന്നതിന് ശേഷം അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് അന്വേഷണ ചുമതലയുള്ള മുഴക്കുന്ന് എസ്ഐ എ.ബാബു പറഞ്ഞു. പേരാവൂർ ഡിവൈഎസ്പി എ.വി. ജോണിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് കാക്കയങ്ങാട് യൂദാശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള തിരുസ്വരൂപം അജ്ഞാതർ തീവച്ച് നശിപ്പിച്ചത്. കണ്ണൂര്‍ എടത്തൊട്ടി സെന്റ് വിന്‍സന്റ് പള്ളിക്ക് കീഴില്‍ ഉള്ളതാണ് കപ്പേള. തിരുസ്വരൂപവും ഗ്രോട്ടോയും കരിഞ്ഞനിലയിലായിരുന്നു.
തുടർന്ന് കപ്പേളയുടെ ചുമതലയുള്ള വികാരി ഫാ. രാജു ചൂരയ്ക്കല്‍ മുഴക്കുന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനാ ഫലം വന്നതിന് ശേഷം അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് അന്വേഷണ ചുമതലയുള്ള മുഴക്കുന്ന് എസ്ഐ എ.ബാബു പറഞ്ഞു. പേരാവൂർ ഡിവൈഎസ്പി എ.വി. ജോണിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് കാക്കയങ്ങാട് യൂദാശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള തിരുസ്വരൂപം അജ്ഞാതർ തീവച്ച് നശിപ്പിച്ചത്. കണ്ണൂര്‍ എടത്തൊട്ടി സെന്റ് വിന്‍സന്റ് പള്ളിക്ക് കീഴില്‍ ഉള്ളതാണ് കപ്പേള. തിരുസ്വരൂപവും ഗ്രോട്ടോയും കരിഞ്ഞനിലയിലായിരുന്നു.
തുടർന്ന് കപ്പേളയുടെ ചുമതലയുള്ള വികാരി ഫാ. രാജു ചൂരയ്ക്കല്‍ മുഴക്കുന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.