മുംബൈ: പരിക്ക് മൂലം മാസങ്ങളായി വിശ്രമം തുടരുന്ന വിക്കറ്റ്കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ.
സെപ്റ്റംബർ രണ്ടിന് നടക്കുന്ന ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിലും സെപ്റ്റംബർ നാലിന് നടക്കുന്ന ഇന്ത്യ - നേപ്പാൾ പോരിലും രാഹുൽ പങ്കെടുക്കില്ലെന്നും അതിന് ശേഷം മാത്രമാകും താരം ടീമിനൊപ്പം ചേരുകയെന്നും പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.
ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സ തുടരുന്ന താരത്തിന്റെ പരിക്ക് ഏറെക്കുറെ ഭേദമായെങ്കിലും ഏഷ്യാ കപ്പ് സൂപ്പർ 4 റൗണ്ടിൽ ഇന്ത്യ യോഗ്യത നേടിയാൽ മാത്രമേ അദ്ദേഹം ടീമിനൊപ്പം ചേരുവെന്നാണ് അനൗദ്യോഗിക അറിയിപ്പ്.
ഇതോടെ, രാഹുലിന് പകരം ഇഷാൻ കിഷൻ ടീമിലെ വിക്കറ്റ്കീപ്പർ ആകുമെന്ന് ഉറപ്പായി. ഏഷ്യാ കപ്പ് ടീമിൽ റിസർവ് താരമായി ഉൾപ്പെട്ടിട്ടുള്ള സഞ്ജു സാംസണ് അവസരം ലഭിക്കാൻ സാധ്യത കുറവാണെങ്കിലും നീലപ്പട ബാറ്റിംഗ് പരീക്ഷണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഈ നീക്കം പൂർണമായും എഴുതിതള്ളാനാവില്ല. ഇടംകൈയ്യനായ കിഷനെ ഓപ്പണിംഗിന് നിയോഗിച്ചാൽ സഞ്ജു മധ്യനിരയിൽ ബാറ്റിംഗിന് ഇറങ്ങാനാണ് സാധ്യത.
സെപ്റ്റംബർ രണ്ടിന് നടക്കുന്ന ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിലും സെപ്റ്റംബർ നാലിന് നടക്കുന്ന ഇന്ത്യ - നേപ്പാൾ പോരിലും രാഹുൽ പങ്കെടുക്കില്ലെന്നും അതിന് ശേഷം മാത്രമാകും താരം ടീമിനൊപ്പം ചേരുകയെന്നും പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.
ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സ തുടരുന്ന താരത്തിന്റെ പരിക്ക് ഏറെക്കുറെ ഭേദമായെങ്കിലും ഏഷ്യാ കപ്പ് സൂപ്പർ 4 റൗണ്ടിൽ ഇന്ത്യ യോഗ്യത നേടിയാൽ മാത്രമേ അദ്ദേഹം ടീമിനൊപ്പം ചേരുവെന്നാണ് അനൗദ്യോഗിക അറിയിപ്പ്.
ഇതോടെ, രാഹുലിന് പകരം ഇഷാൻ കിഷൻ ടീമിലെ വിക്കറ്റ്കീപ്പർ ആകുമെന്ന് ഉറപ്പായി. ഏഷ്യാ കപ്പ് ടീമിൽ റിസർവ് താരമായി ഉൾപ്പെട്ടിട്ടുള്ള സഞ്ജു സാംസണ് അവസരം ലഭിക്കാൻ സാധ്യത കുറവാണെങ്കിലും നീലപ്പട ബാറ്റിംഗ് പരീക്ഷണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഈ നീക്കം പൂർണമായും എഴുതിതള്ളാനാവില്ല. ഇടംകൈയ്യനായ കിഷനെ ഓപ്പണിംഗിന് നിയോഗിച്ചാൽ സഞ്ജു മധ്യനിരയിൽ ബാറ്റിംഗിന് ഇറങ്ങാനാണ് സാധ്യത.