ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സിആർപിഎഫ് ഹെഡ് കോൺസ്റ്റബിളായ യുവതിയുടെ കൈപ്പത്തി ഭർത്താവ് വെട്ടിമാറ്റി. 28-കാരിയായ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഡൽഹി ആദർശ് നഗർ മേഖലയിലെ ഹോട്ടലിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഉത്തർ പ്രദേശിലെ കാൺപുർ സ്വദേശികളായ ദമ്പതികൾ, യുവതിക്ക് ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള പരീക്ഷയിൽ പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഡൽഹിയിലെത്തിയത്.
ഹോട്ടൽ മുറിയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതേത്തുടർന്ന് എന്തോ പദാർഥം നൽകി ഭർത്താവ് യുവതിയെ ബോധരഹിതയാക്കിയെന്നുമാണ് പോലീസ് അറിയിച്ചത്. യുവതി മയങ്ങിക്കിടവേയാണ് ഇയാൾ ഇവരുടെ കൈപ്പത്തി വെട്ടിമാറ്റിയത്.
ഏറെസമയത്തിന് ശേഷം മയക്കംവിട്ടുണർന്ന യുവതി അപകടവിവരം ഹോട്ടൽ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ യുവതിയെ ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിന് ശേഷം യുവതിയുടെ ഭർത്താവ് ഒളിവിൽ പോയതായും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ഡൽഹി ആദർശ് നഗർ മേഖലയിലെ ഹോട്ടലിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഉത്തർ പ്രദേശിലെ കാൺപുർ സ്വദേശികളായ ദമ്പതികൾ, യുവതിക്ക് ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള പരീക്ഷയിൽ പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഡൽഹിയിലെത്തിയത്.
ഹോട്ടൽ മുറിയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതേത്തുടർന്ന് എന്തോ പദാർഥം നൽകി ഭർത്താവ് യുവതിയെ ബോധരഹിതയാക്കിയെന്നുമാണ് പോലീസ് അറിയിച്ചത്. യുവതി മയങ്ങിക്കിടവേയാണ് ഇയാൾ ഇവരുടെ കൈപ്പത്തി വെട്ടിമാറ്റിയത്.
ഏറെസമയത്തിന് ശേഷം മയക്കംവിട്ടുണർന്ന യുവതി അപകടവിവരം ഹോട്ടൽ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ യുവതിയെ ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിന് ശേഷം യുവതിയുടെ ഭർത്താവ് ഒളിവിൽ പോയതായും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.