തിരുവനന്തപുരം: എല്ലാ വിഭാഗം ആളുകൾക്കും മികച്ച രീതിയിൽ ഓണം ആഘോഷിക്കാനുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്തതായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സ്കൂൾ കുട്ടികൾക്ക് ഓണത്തിനുള്ള അഞ്ച് കിലോ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 25 ലക്ഷം കുട്ടികൾക്കാണ് അഞ്ച് കിലോ വീതം അരി ഓണത്തിന് നൽകുന്നത്. പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അരി.
മാതാപിതാക്കളും അധ്യാപകരും അല്ലാതെ സ്കൂളിന് പുറത്തുനിന്നുള്ള ആരുമായും വിദ്യാർഥികൾ സഹകരിക്കരുതെന്നു വർധിച്ചുവരുന്ന ലഹരി ഉപഭോഗം ചൂണ്ടികാട്ടി മന്ത്രി പറഞ്ഞു. പഠനം, അച്ചടക്കം പാഠ്യേതര വിഷയങ്ങൾ എന്നിവയിൽ വിദ്യാർഥികൾ മുൻപന്തിയിൽ എത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 25 ലക്ഷം കുട്ടികൾക്കാണ് അഞ്ച് കിലോ വീതം അരി ഓണത്തിന് നൽകുന്നത്. പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അരി.
മാതാപിതാക്കളും അധ്യാപകരും അല്ലാതെ സ്കൂളിന് പുറത്തുനിന്നുള്ള ആരുമായും വിദ്യാർഥികൾ സഹകരിക്കരുതെന്നു വർധിച്ചുവരുന്ന ലഹരി ഉപഭോഗം ചൂണ്ടികാട്ടി മന്ത്രി പറഞ്ഞു. പഠനം, അച്ചടക്കം പാഠ്യേതര വിഷയങ്ങൾ എന്നിവയിൽ വിദ്യാർഥികൾ മുൻപന്തിയിൽ എത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.