ന്യൂഡൽഹി: സ്കൂൾ വിദ്യാർഥികൾക്കുള്ള വർഷാന്ത്യ ബോർഡ് പരീക്ഷകളുടെ എണ്ണം കൂട്ടുന്നതടക്കമുള്ള പരിഷ്കാരങ്ങൾ നിർദേശിച്ച് ദേശീയ കരിക്കുലം ഫ്രെയിംവർക്ക്(എൻസിഎഫ്).
ബോർഡ് പരീക്ഷകളുടെ എണ്ണം ഒരു ക്ലാസിന് വർഷത്തിൽ ഒന്ന് എന്നതിൽ നിന്ന് രണ്ടായി ഉയർത്തി. രണ്ട് പരീക്ഷകളിലെയും മാർക്കുകൾ തുലനം ചെയ്ത് മികച്ച സ്കോർ വിദ്യാർഥിക്ക് നൽകുന്ന രീതിയിലാണ് പരിഷ്കാരം.
11,12 ക്ലാസുകളിലെ വിദ്യാർഥികൾ രണ്ട് ഭാഷാവിഷയങ്ങൾ നിർബന്ധമായും പഠിക്കണമെന്ന വ്യവസ്ഥയും പുതിയ നിർദേശത്തിലുണ്ട്. വിദ്യാർഥി തെരഞ്ഞെടുക്കുന്ന ഭാഷകളിൽ ഒരെണ്ണമെങ്കിലും ഇന്ത്യൻ ഭാഷയായിരിക്കണമെന്നാണ് നിർദേശം.
കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ദേശീയ പാഠ്യപദ്ധതി അനുസരിച്ചുള്ള പരിഷ്കാരങ്ങളുടെ തുടർച്ചയായി ആണ് എന്‍സിഎഫ് ഈ നിർദേശങ്ങൾ നൽകിയത്.
ബോർഡ് പരീക്ഷകളുടെ എണ്ണം ഒരു ക്ലാസിന് വർഷത്തിൽ ഒന്ന് എന്നതിൽ നിന്ന് രണ്ടായി ഉയർത്തി. രണ്ട് പരീക്ഷകളിലെയും മാർക്കുകൾ തുലനം ചെയ്ത് മികച്ച സ്കോർ വിദ്യാർഥിക്ക് നൽകുന്ന രീതിയിലാണ് പരിഷ്കാരം.
11,12 ക്ലാസുകളിലെ വിദ്യാർഥികൾ രണ്ട് ഭാഷാവിഷയങ്ങൾ നിർബന്ധമായും പഠിക്കണമെന്ന വ്യവസ്ഥയും പുതിയ നിർദേശത്തിലുണ്ട്. വിദ്യാർഥി തെരഞ്ഞെടുക്കുന്ന ഭാഷകളിൽ ഒരെണ്ണമെങ്കിലും ഇന്ത്യൻ ഭാഷയായിരിക്കണമെന്നാണ് നിർദേശം.
കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ദേശീയ പാഠ്യപദ്ധതി അനുസരിച്ചുള്ള പരിഷ്കാരങ്ങളുടെ തുടർച്ചയായി ആണ് എന്‍സിഎഫ് ഈ നിർദേശങ്ങൾ നൽകിയത്.