ബാകു: ഫിഡെ ചെസ് ലോകകപ്പിൽ ഇന്ത്യൻ കൗമാരതാരം ആർ. പ്രഗ്നാനന്ദയും നോർവീജിയൻ ഇതിഹാസം മാഗ്നസ് കാൾസനും തമ്മിലുള്ള ഫൈനൽ പോരിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചു.
35 നീക്കങ്ങൾക്കൊടുവിൽ, വെള്ളക്കരുക്കളുമായി പോരാടിയ പ്രഗ്നാനന്ദ കാൾസന് മുമ്പിൽ സമനില സമ്മതിക്കുകയായിരുന്നു. ഇരുവർക്കും .50 പോയിന്റുകൾ വീതമാണ് ആദ്യ പോരാട്ടത്തിന് ശേഷം ലഭിച്ചത്.
ബുധനാഴ്ച നടക്കുന്ന രണ്ടാം പോരാട്ടത്തിൽ വെള്ളക്കരുക്കളുമായി കാൾസൻ ആകും നീക്കങ്ങൾ ആരംഭിക്കുക. ഈ മത്സരവും സമനിലയിൽ അവസാനിച്ചാൽ വ്യാഴാഴ്ച നടക്കുന്ന ടൈബ്രേക്കറിലേക്ക് ഫൈനൽ നീങ്ങും.
ഇതിനിടെ, അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ വീഴ്ത്തി അസർബൈജാന്റെ 69-ാം സീഡ് താരം നിജാത് അബസോവ് ലോകകപ്പിലെ മൂന്നാം സ്ഥാനം സ്വന്തമാക്കി.
35 നീക്കങ്ങൾക്കൊടുവിൽ, വെള്ളക്കരുക്കളുമായി പോരാടിയ പ്രഗ്നാനന്ദ കാൾസന് മുമ്പിൽ സമനില സമ്മതിക്കുകയായിരുന്നു. ഇരുവർക്കും .50 പോയിന്റുകൾ വീതമാണ് ആദ്യ പോരാട്ടത്തിന് ശേഷം ലഭിച്ചത്.
ബുധനാഴ്ച നടക്കുന്ന രണ്ടാം പോരാട്ടത്തിൽ വെള്ളക്കരുക്കളുമായി കാൾസൻ ആകും നീക്കങ്ങൾ ആരംഭിക്കുക. ഈ മത്സരവും സമനിലയിൽ അവസാനിച്ചാൽ വ്യാഴാഴ്ച നടക്കുന്ന ടൈബ്രേക്കറിലേക്ക് ഫൈനൽ നീങ്ങും.
ഇതിനിടെ, അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ വീഴ്ത്തി അസർബൈജാന്റെ 69-ാം സീഡ് താരം നിജാത് അബസോവ് ലോകകപ്പിലെ മൂന്നാം സ്ഥാനം സ്വന്തമാക്കി.