തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതിയില്‍ സ്ഥിരാംഗം ആക്കാത്തതിലെ അതൃപ്തി പറയാതെ പറഞ്ഞ് രമേശ് ചെന്നിത്തല. തന്റെ ഇപ്പോഴത്തെ മുഖ്യ അജണ്ട പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം സമ്മാനിക്കുക എന്നതാണു ലക്ഷ്യം. മറ്റൊരു വിഷയവും തന്റെ മുമ്പില്‍ ഇല്ല. മറ്റ് കാര്യങ്ങള്‍ ഈ മാസം ആറു കഴിഞ്ഞ് പറയാം എന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗമാക്കത്തതിൽ രമേശ് ചെന്നിത്തല അതൃപ്തനാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
വിഷയത്തില്‍ മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. "എല്ലാം പുതുപ്പള്ളിയില്‍ പറയുമൊ'എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
കേരളത്തില്‍നിന്ന് ശശി തരൂരും കെ.സി. വേണുഗോപാലുമാണ് പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങള്‍. എ.കെ.ആന്റണിയെ പ്രവര്‍ത്തക സമിതിയില്‍ നിലനിര്‍ത്തി. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവാക്കി.
ശശി തരൂരിനെ ഉള്‍പ്പെടുത്തിയിട്ടും തന്നെ പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി. തന്റെ പരിചയസമ്പത്ത് അവഗണിച്ചെന്ന് അദ്ദേഹത്തിന് വികാരമുണ്ട്. ഇതില്‍ അദ്ദേഹം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് കത്തയച്ചേക്കും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നുള്ളതിനാലാണ് വിഷയത്തിൽ ചെന്നിത്തല പരസ്യപ്രതികരണത്തിന് ഇതുവരെ തയാറാകത്തതെന്നാണ് സൂചന. പ്രതികരണത്തിന് മുതിര്‍ന്നാലും സംസ്ഥാനത്തുനിന്നുള്ള പിന്തുണയെ കുറിച്ചും അദ്ദേഹത്തിന് ചിന്തയുണ്ട്.
അതേ സമയം, രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാന്‍ നേതൃത്വം അദ്ദേഹത്തിന് മഹാരാഷ്ട്രയുടെ ചുമതല നല്‍കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ അനുനയ നീക്കത്തില്‍ ചെന്നിത്തല അയയാന്‍ സാധ്യത കുറവാണ്.
എന്നാല്‍ എഐസിസി പുനഃസംഘടനയില്‍ രമേശ് ചെന്നിത്തലക്ക് ഒരു അതൃപ്തിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കോട്ടയത്ത് പറഞ്ഞു.
അതേസമയം, രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാരില് ഒരാളാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം കെ.സി.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം സമ്മാനിക്കുക എന്നതാണു ലക്ഷ്യം. മറ്റൊരു വിഷയവും തന്റെ മുമ്പില്‍ ഇല്ല. മറ്റ് കാര്യങ്ങള്‍ ഈ മാസം ആറു കഴിഞ്ഞ് പറയാം എന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗമാക്കത്തതിൽ രമേശ് ചെന്നിത്തല അതൃപ്തനാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
വിഷയത്തില്‍ മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. "എല്ലാം പുതുപ്പള്ളിയില്‍ പറയുമൊ'എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
കേരളത്തില്‍നിന്ന് ശശി തരൂരും കെ.സി. വേണുഗോപാലുമാണ് പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങള്‍. എ.കെ.ആന്റണിയെ പ്രവര്‍ത്തക സമിതിയില്‍ നിലനിര്‍ത്തി. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവാക്കി.
ശശി തരൂരിനെ ഉള്‍പ്പെടുത്തിയിട്ടും തന്നെ പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി. തന്റെ പരിചയസമ്പത്ത് അവഗണിച്ചെന്ന് അദ്ദേഹത്തിന് വികാരമുണ്ട്. ഇതില്‍ അദ്ദേഹം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് കത്തയച്ചേക്കും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നുള്ളതിനാലാണ് വിഷയത്തിൽ ചെന്നിത്തല പരസ്യപ്രതികരണത്തിന് ഇതുവരെ തയാറാകത്തതെന്നാണ് സൂചന. പ്രതികരണത്തിന് മുതിര്‍ന്നാലും സംസ്ഥാനത്തുനിന്നുള്ള പിന്തുണയെ കുറിച്ചും അദ്ദേഹത്തിന് ചിന്തയുണ്ട്.
അതേ സമയം, രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാന്‍ നേതൃത്വം അദ്ദേഹത്തിന് മഹാരാഷ്ട്രയുടെ ചുമതല നല്‍കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ അനുനയ നീക്കത്തില്‍ ചെന്നിത്തല അയയാന്‍ സാധ്യത കുറവാണ്.
എന്നാല്‍ എഐസിസി പുനഃസംഘടനയില്‍ രമേശ് ചെന്നിത്തലക്ക് ഒരു അതൃപ്തിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കോട്ടയത്ത് പറഞ്ഞു.
അതേസമയം, രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാരില് ഒരാളാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം കെ.സി.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.