+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരത്ത് കോടതി വളപ്പില്‍ പ്രതി സാക്ഷിയെ കുത്തി വീഴ്ത്തി

തിരുവനന്തപുരം: കോടതി വളപ്പില്‍ പ്രതി സാക്ഷിയെ കുത്തി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പിലാണ് സംഭവം. പേരൂര്‍ക്കട സ്വദേശിയെ വീട് ക
തിരുവനന്തപുരത്ത് കോടതി വളപ്പില്‍ പ്രതി സാക്ഷിയെ കുത്തി വീഴ്ത്തി
തിരുവനന്തപുരം: കോടതി വളപ്പില്‍ പ്രതി സാക്ഷിയെ കുത്തി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പിലാണ് സംഭവം.

പേരൂര്‍ക്കട സ്വദേശിയെ വീട് കയറി ആക്രമിച്ച കേസിലെ പ്രതി വിമലാണ് സാക്ഷിയെ കുത്തിയത്. കേസിലെ നാലാം സാക്ഷി സന്ദീപിന് നേരെയായിരുന്നു ആക്രമണം.

ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (11) കേസ് പരിഗണിക്കുമ്പോള്‍ സാക്ഷി പറയാനെത്തിയ സന്ദീപിനെ ശരീരത്തിന്‍റെ പിന്‍ഭാഗത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. സാക്ഷി പറയാന്‍ വന്നതിലുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണം.

പരിക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുന്‍ ട്രഷറി ഉദ്യോഗസ്ഥനും പാറ്റൂര്‍ സ്വദേശിയുമായ വിമലിനെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
More in Latest News :