+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സ്ഥിരം'ക്ഷണിതാവ് പദവി ഏറ്റെടുക്കരുതെന്ന് ഒപ്പമുള്ളവര്‍; പുതുപ്പള്ളിയെ ഓര്‍ത്ത് മൗനം തുടര്‍ന്ന് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് പദവി ഏറ്റെടുക്കരുതെന്ന് രമേശ് ചെന്നിത്തലയോട് ഒപ്പമുള്ളവര്‍. ഐ ഗ്രൂപ്പ് നേതൃത്വമാണ് ചെന്
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് പദവി ഏറ്റെടുക്കരുതെന്ന് രമേശ് ചെന്നിത്തലയോട് ഒപ്പമുള്ളവര്‍. ഐ ഗ്രൂപ്പ് നേതൃത്വമാണ് ചെന്നിത്തലയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതെന്നാണ് വിവരം.

നടപടി ചെന്നിത്തലയെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന വികാരമാണ് ഒപ്പമുള്ളവര്‍ പങ്കുവയ്ക്കുന്നത്.19 വര്‍ഷം മുമ്പ് വഹിച്ച പദവിയാണ് അദ്ദേഹത്തിന് വീണ്ടും നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ ചെന്നിത്തല ഇടം പിടിക്കുമെന്നായിരുന്നു കരുതിയിരുന്നത്.

പ്രവര്‍ത്തക സമിതിയില്‍ അംഗമാക്കാത്തതില്‍ രമേശ് ചെന്നിത്തലയും അതൃപ്തിയിലാണ്. എന്നാല്‍ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് അദ്ദേഹം ഇതുവരെ തയാറായിട്ടില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നുള്ളതിനാലാണ് ചെന്നിത്തല പരസ്യപ്രതികരണത്തിന് തയാറാകത്തതെന്നാണ് സൂചന.

കേരളത്തില്‍നിന്ന് ശശി തരൂരും കെ.സി. വേണുഗോപാലുമാണ് പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങള്‍. എ.കെ.ആന്‍റണിയെ പ്രവര്‍ത്തക സമിതിയില്‍ നിലനിര്‍ത്തി. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവാക്കി.

ശശി തരൂരിനെ ഉള്‍പ്പെടുത്തിയിട്ടും തന്നെ പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി. തന്‍റെ പരിചയസമ്പത്ത് അവഗണിച്ചെന്ന് അദ്ദേഹത്തിന് വികാരമുണ്ട്. ഇതിൽ അദ്ദേഹം നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് കത്തയച്ചേക്കും. അതേ സമയം രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാന്‍ നേതൃത്വം അദ്ദേഹത്തിന് മഹാരാഷ്ട്രയുടെ ചുമതല നല്‍കാനൊരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.

എന്നാല്‍ എഐസിസി പുനഃസംഘടനയില്‍ രമേശ് ചെന്നിത്തലക്ക് ഒരു അതൃപ്തിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കൂടുതല്‍ സ്ഥാനങ്ങളില്‍ ഇരുന്നയാളാണ് രമേശ് ചെന്നിത്തല. എല്ലാവരുടെയും രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ടെന്നും ചെന്നിത്തലയുടെ പ്രവര്‍ത്തക സമിതി അംഗത്വവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ അതൃപ്തിയുണ്ടാക്കേണ്ടതില്ലെന്നും സതീശന്‍ കോട്ടയത്ത് പറഞ്ഞു.

അതേ സമയം, രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്‍റെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാരില്‍ ഒരാളാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
More in Latest News :