ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലഷ്കര്‍-ഇ- തോയ്ബയുടെ ഉന്നത കമാന്‍ഡറാണെന്നാണ് സൂചന.
ഞായറാഴ്ച ലാരോ-പരിഗാം മേഖലയിലാണ് സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ ആരംഭിച്ചത്. പരിഗാം ഗ്രാമത്തില്‍ ഭീകരരുടെ നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഓപ്പറേഷന്.
രണ്ടാഴ്ച മുന്‍പ് രജൗരി ജില്ലയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. ഈ മാസം അഞ്ച് മുതലാണ് സൈന്യവും ജമ്മു കാഷ്മീര്‍ പോലീസും സംയുക്ത ഓപ്പറേഷന് ആരംഭിച്ചത്. ലാറോ പരിഗാം പ്രദേശം മുഴുവന്‍ സായുധ സേന പട്രോളിംഗ് നടത്തുന്നുണ്ട്.
നാലിന് കുല്‍ഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഹലന്‍ വനത്തിലെ ഉയര്‍ന്ന കുന്നിന് പ്രദേശങ്ങളില്‍ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിരുന്നു. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
ഞായറാഴ്ച ലാരോ-പരിഗാം മേഖലയിലാണ് സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ ആരംഭിച്ചത്. പരിഗാം ഗ്രാമത്തില്‍ ഭീകരരുടെ നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഓപ്പറേഷന്.
രണ്ടാഴ്ച മുന്‍പ് രജൗരി ജില്ലയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. ഈ മാസം അഞ്ച് മുതലാണ് സൈന്യവും ജമ്മു കാഷ്മീര്‍ പോലീസും സംയുക്ത ഓപ്പറേഷന് ആരംഭിച്ചത്. ലാറോ പരിഗാം പ്രദേശം മുഴുവന്‍ സായുധ സേന പട്രോളിംഗ് നടത്തുന്നുണ്ട്.
നാലിന് കുല്‍ഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഹലന്‍ വനത്തിലെ ഉയര്‍ന്ന കുന്നിന് പ്രദേശങ്ങളില്‍ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിരുന്നു. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.