റായ്പുർ: ഛത്തീസ്ഗഡിൽ കോൺഗ്രസ് വനിതാ എംഎൽഎയ്ക്ക് നേരെ കത്തിയാക്രമണം. ഖുജ്ജി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ചന്നി ചന്തു സാഹുവിനു നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ കൈലേശ്വർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്നന്ദ്ഗാവ് ജില്ലയിലെ ഡോംഗർഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ജോധാര ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. ഇവിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു എംഎൽഎ.
സ്റ്റേജിൽ ഇരിക്കുകയായിരുന്ന സാഹുവിനെ മദ്യപിച്ചെത്തിയ ഒരാൾ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉടൻതന്നെ ആക്രമിയെ കീഴ്പ്പെടുത്തുകയും പരിക്കേറ്റ എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം, സംഭവത്തെ അപലപിച്ച് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. ഛത്തീസ്ഗഡിൽ ക്രമസമാധാന നില തകർന്നെന്ന് ബിജെപി ആരോപിച്ചു.
ഭരണകക്ഷിയുടെ നിയമസഭാംഗം സുരക്ഷിതയല്ലെങ്കിൽ, സാധാരണക്കാരുടെ സുരക്ഷയുടെ കാര്യമെന്താണ്. ? ഇത് ഭൂപേഷ് ബാഗേൽ സർക്കാരിന്റെ പരാജയമാണ്. ബിജെപി പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തിൽ കൈലേശ്വർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്നന്ദ്ഗാവ് ജില്ലയിലെ ഡോംഗർഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ജോധാര ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. ഇവിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു എംഎൽഎ.
സ്റ്റേജിൽ ഇരിക്കുകയായിരുന്ന സാഹുവിനെ മദ്യപിച്ചെത്തിയ ഒരാൾ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉടൻതന്നെ ആക്രമിയെ കീഴ്പ്പെടുത്തുകയും പരിക്കേറ്റ എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം, സംഭവത്തെ അപലപിച്ച് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. ഛത്തീസ്ഗഡിൽ ക്രമസമാധാന നില തകർന്നെന്ന് ബിജെപി ആരോപിച്ചു.
ഭരണകക്ഷിയുടെ നിയമസഭാംഗം സുരക്ഷിതയല്ലെങ്കിൽ, സാധാരണക്കാരുടെ സുരക്ഷയുടെ കാര്യമെന്താണ്. ? ഇത് ഭൂപേഷ് ബാഗേൽ സർക്കാരിന്റെ പരാജയമാണ്. ബിജെപി പ്രസ്താവനയിൽ പറഞ്ഞു.