തിരുവനന്തപുരം: ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പോലീസിന്റെ ദൈനംദിന സോഷ്യൽ മീഡിയ കാന്പയിനിനു മികച്ച പ്രതികരണം. പോലീസ് നൽകുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാൻ ചിങ്ങം ഒന്നുമുതലാണ് കേരളാ പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി കാന്പയിൻ തുടങ്ങിയത്.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനു അപേക്ഷിക്കേണ്ടതെങ്ങനെ, സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം, ആക്സിഡൻറ് ജിഡി എൻട്രി എങ്ങനെ ലഭിക്കും, ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് അഥവാ എഫ്ഐആർ എന്നാൽ എന്ത്, അതെങ്ങനെ ലഭിക്കും എന്നിങ്ങനെ ദൈനംദിന ജീവിതത്തിൽ നിങ്ങൾക്ക് ആവശ്യമായി വരുന്ന പോലീസ് സേവനങ്ങളെക്കുറിച്ചും അവ സുഗമമായി ലഭിക്കുന്ന മാർഗങ്ങളെക്കുറിച്ചും ലളിതമായി പോലീസ് പംക്തിയിലൂടെ പറഞ്ഞുതരുന്നു.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനു അപേക്ഷിക്കേണ്ടതെങ്ങനെയെന്ന ചോദ്യത്തിനുളള ഉത്തരമാണ് ആദ്യ ദിനത്തിൽ നൽകിയത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എങ്ങനെയെന്നും വിശദീകരിച്ചു. ഓണ്‍ലൈനായി അപേക്ഷ നൽകുന്നത് മുതൽ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ് ആയ പോൽആപ് ഡൗണ്‍ ലോഡ് ചെയ്യുന്നതടക്കം എല്ലാ വിവരങ്ങളും ഉൾക്കൊളളിച്ചുകൊണ്ടായിരുന്നു ഉത്തരം. തുണ പോർട്ടൽ വഴി സർട്ടിഫിക്കറ്റ് നേടുന്നത് എങ്ങനെയെന്നും വിശദമാക്കുന്നുണ്ട്.
സൈബർ തട്ടിപ്പുകളിൽപ്പെട്ടാൽ ഉടനടി അറിയിക്കേണ്ട 1930 എന്ന ഹെൽപ് ലൈൻ നന്പർ പരിചയപ്പെടുത്തുന്നതായിരുന്നു രണ്ടാം ദിവസത്തെ പോസ്റ്റ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനത്തിന്റെ പ്രാധാന്യവും കേസ് രജിസ്ട്രേഷൻ വരെയുളള കാര്യങ്ങളും ഇതിൽ പങ്കുവച്ചു. എഫ്ഐആറിനെക്കുറിച്ചും വിശദീകരിച്ചു. മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ വിശദീകരിക്കും.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനു അപേക്ഷിക്കേണ്ടതെങ്ങനെ, സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം, ആക്സിഡൻറ് ജിഡി എൻട്രി എങ്ങനെ ലഭിക്കും, ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് അഥവാ എഫ്ഐആർ എന്നാൽ എന്ത്, അതെങ്ങനെ ലഭിക്കും എന്നിങ്ങനെ ദൈനംദിന ജീവിതത്തിൽ നിങ്ങൾക്ക് ആവശ്യമായി വരുന്ന പോലീസ് സേവനങ്ങളെക്കുറിച്ചും അവ സുഗമമായി ലഭിക്കുന്ന മാർഗങ്ങളെക്കുറിച്ചും ലളിതമായി പോലീസ് പംക്തിയിലൂടെ പറഞ്ഞുതരുന്നു.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനു അപേക്ഷിക്കേണ്ടതെങ്ങനെയെന്ന ചോദ്യത്തിനുളള ഉത്തരമാണ് ആദ്യ ദിനത്തിൽ നൽകിയത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എങ്ങനെയെന്നും വിശദീകരിച്ചു. ഓണ്‍ലൈനായി അപേക്ഷ നൽകുന്നത് മുതൽ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ് ആയ പോൽആപ് ഡൗണ്‍ ലോഡ് ചെയ്യുന്നതടക്കം എല്ലാ വിവരങ്ങളും ഉൾക്കൊളളിച്ചുകൊണ്ടായിരുന്നു ഉത്തരം. തുണ പോർട്ടൽ വഴി സർട്ടിഫിക്കറ്റ് നേടുന്നത് എങ്ങനെയെന്നും വിശദമാക്കുന്നുണ്ട്.
സൈബർ തട്ടിപ്പുകളിൽപ്പെട്ടാൽ ഉടനടി അറിയിക്കേണ്ട 1930 എന്ന ഹെൽപ് ലൈൻ നന്പർ പരിചയപ്പെടുത്തുന്നതായിരുന്നു രണ്ടാം ദിവസത്തെ പോസ്റ്റ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനത്തിന്റെ പ്രാധാന്യവും കേസ് രജിസ്ട്രേഷൻ വരെയുളള കാര്യങ്ങളും ഇതിൽ പങ്കുവച്ചു. എഫ്ഐആറിനെക്കുറിച്ചും വിശദീകരിച്ചു. മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ വിശദീകരിക്കും.