തിരുവനന്തപുരം: വിക്രം സാരാഭാ സ്പെയ്സ് സെന്ററിലെ (വിഎസ്എസ്സി) ടെക്നീഷൻ ഗ്രെയ്ഡ് റിക്രൂട്ട്മെന്റ് പരീക്ഷയിൽ കോപ്പിയടിച്ച രണ്ട് ഉദ്യോഗാർഥികൾ പിടിയിൽ. ഹരിയാന സ്വദേശികളായ സുനിൽ, സുനിത്ത് എന്നിവരാണ് അറസ്റ്റിലായത്. സ്ക്രീൻ വ്യൂവർ വഴി ചോദ്യങ്ങൾ ഷെയർ ചെയ്ത് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ടെഴുതിയെന്നാണ് പോലീസ് പറയുന്നത്.
ഇവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ്, മ്യൂസിയം പോലീസ് സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഉദ്യോഗാർഥികൾ ഫോൺ വയറിൽ ബെൽറ്റ് ഉപയോഗിച്ച് കെട്ടി സൂക്ഷിച്ച ശേഷം സ്ക്രീൻ വ്യൂവർ വഴി ചോദ്യങ്ങൾ പുറത്തേക്ക് കടത്തി. പുറത്തുള്ള സഹായികൾ ഇവർക്ക് പറഞ്ഞുകൊടുത്ത ഉത്തരങ്ങൾ ബ്ലൂടൂത്ത് വഴി കേട്ട് എഴുതുകയായിരുന്നു.
സുനിൽ 80 ചോദ്യങ്ങളിൽ 70 എണ്ണത്തിനും ഉത്തരം എഴുതി. സുനിത്ത് മുപ്പതോളം ചോദ്യങ്ങൾക്ക് ഉത്തരം എഴുതി. പട്ടം സെന്റ്മേരിസ് സ്കൂളിലും കോട്ടൺഹിൽ സ്കൂളിലുമായാണ് ഇവർ പരീക്ഷ എഴുതിയത്.
ഇവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ്, മ്യൂസിയം പോലീസ് സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഉദ്യോഗാർഥികൾ ഫോൺ വയറിൽ ബെൽറ്റ് ഉപയോഗിച്ച് കെട്ടി സൂക്ഷിച്ച ശേഷം സ്ക്രീൻ വ്യൂവർ വഴി ചോദ്യങ്ങൾ പുറത്തേക്ക് കടത്തി. പുറത്തുള്ള സഹായികൾ ഇവർക്ക് പറഞ്ഞുകൊടുത്ത ഉത്തരങ്ങൾ ബ്ലൂടൂത്ത് വഴി കേട്ട് എഴുതുകയായിരുന്നു.
സുനിൽ 80 ചോദ്യങ്ങളിൽ 70 എണ്ണത്തിനും ഉത്തരം എഴുതി. സുനിത്ത് മുപ്പതോളം ചോദ്യങ്ങൾക്ക് ഉത്തരം എഴുതി. പട്ടം സെന്റ്മേരിസ് സ്കൂളിലും കോട്ടൺഹിൽ സ്കൂളിലുമായാണ് ഇവർ പരീക്ഷ എഴുതിയത്.