സിഡ്നി: വനിതാ ഫുട്ബോൾ ലോക കിരീടം സ്വന്തമാക്കി സ്പെയ്ൻ. ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ കന്നി ലോക കിരീടം സ്വന്തമാക്കിയത്. ക്യാപ്റ്റൻ ഓൾഗ കാർമോണയായിരുന്നു സ്പാനിഷുകാരുടെ വിജയ ഗോൾ നേടിയത്.
ആദ്യ പകുതിയുടെ 29 ാം മിനിറ്റിലായിരുന്നു ഇംഗ്ലീഷുകാരുടെ ഹൃദയം പിളർന്ന ഗോൾ. മധ്യനിരയിൽ ലൂസി ബ്രോൺസിന്റെ പിഴവായിരുന്നു ഇംഗ്ലണ്ടിന്റെ കിരീട മോഹം തകർത്തത്. മത്സരത്തിൽ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ചുനിന്ന സ്പെയിൻ നിരവധി അവസരങ്ങളും സൃഷ്ടിച്ചെടുത്തു.
എന്നാൽ ഇംഗ്ലീഷ് ഗോളി മേരി ഇയർപ്സിന്റെ കിടിലൻ സേവുകളാണ് സ്പെയിനെ ലീഡ് ഉയർത്തുന്നതിൽനിന്നും തടഞ്ഞത്. സ്പെയിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയും ഇയർപ്സ് തട്ടിയകറ്റി. മധ്യനിര താരം കെയ്റ വാൽഷിന്റെ ഹാൻഡ് ബോളിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. ജെന്നിഫർ ഹെർമോസോയുടെ കിക്ക് ഇടത്തേക്ക് ചാടി ഇയർപ്സ് തട്ടിയകറ്റി.
രണ്ടാം പകുതിയിൽ ഇഞ്ചുറി ടൈമായി 13 മിനിറ്റ് ലഭിച്ചിട്ടും ഇംഗ്ലണ്ടിന് സമനില വീണ്ടെടുക്കാനായില്ല.
ആദ്യ പകുതിയുടെ 29 ാം മിനിറ്റിലായിരുന്നു ഇംഗ്ലീഷുകാരുടെ ഹൃദയം പിളർന്ന ഗോൾ. മധ്യനിരയിൽ ലൂസി ബ്രോൺസിന്റെ പിഴവായിരുന്നു ഇംഗ്ലണ്ടിന്റെ കിരീട മോഹം തകർത്തത്. മത്സരത്തിൽ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ചുനിന്ന സ്പെയിൻ നിരവധി അവസരങ്ങളും സൃഷ്ടിച്ചെടുത്തു.
എന്നാൽ ഇംഗ്ലീഷ് ഗോളി മേരി ഇയർപ്സിന്റെ കിടിലൻ സേവുകളാണ് സ്പെയിനെ ലീഡ് ഉയർത്തുന്നതിൽനിന്നും തടഞ്ഞത്. സ്പെയിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയും ഇയർപ്സ് തട്ടിയകറ്റി. മധ്യനിര താരം കെയ്റ വാൽഷിന്റെ ഹാൻഡ് ബോളിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. ജെന്നിഫർ ഹെർമോസോയുടെ കിക്ക് ഇടത്തേക്ക് ചാടി ഇയർപ്സ് തട്ടിയകറ്റി.
രണ്ടാം പകുതിയിൽ ഇഞ്ചുറി ടൈമായി 13 മിനിറ്റ് ലഭിച്ചിട്ടും ഇംഗ്ലണ്ടിന് സമനില വീണ്ടെടുക്കാനായില്ല.