കോഴിക്കോട്: ട്രെയിനില്‍ ടിക്കറ്റ് പരിശോധകയ്ക്ക് നേരെ ആക്രമണം. പാലക്കാട് സ്വദേശിനി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വയോധികനായ യാത്രക്കാരനാണ് ആക്രമിച്ചത്.
മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ വച്ചാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്.
റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ വയോധികനോട് സീറ്റില്‍ നിന്നും മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ വന്നപ്പോള്‍ ടിടിഇ വീണ്ടും മാറിയിരിക്കാന്‍ പറഞ്ഞു. അപ്പോഴാണ് വയോധികന് ടിക്കറ്റ് പരിശോധകയുടെ മുഖത്തടിച്ചത്.
മറ്റൊരു യാത്രക്കാരന് ഇയാളെ തടഞ്ഞെങ്കിലും വണ്ടി കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിയപ്പോള്‍ കോച്ചില്‍ നിന്നും ഇറങ്ങുന്നതിനിടെ വയോധികന് വീണ്ടും ടിടിഇയുടെ മുഖത്തടിച്ചു.
മര്‍ദനത്തില്‍ യുവതിയുടെ മുഖത്ത് പരിക്കേറ്റു. ടിടിഇ കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സ തേടി. വയോധികനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസിൽ ഏല്‍പ്പിച്ചു.
മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ വച്ചാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്.
റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ വയോധികനോട് സീറ്റില്‍ നിന്നും മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ വന്നപ്പോള്‍ ടിടിഇ വീണ്ടും മാറിയിരിക്കാന്‍ പറഞ്ഞു. അപ്പോഴാണ് വയോധികന് ടിക്കറ്റ് പരിശോധകയുടെ മുഖത്തടിച്ചത്.
മറ്റൊരു യാത്രക്കാരന് ഇയാളെ തടഞ്ഞെങ്കിലും വണ്ടി കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിയപ്പോള്‍ കോച്ചില്‍ നിന്നും ഇറങ്ങുന്നതിനിടെ വയോധികന് വീണ്ടും ടിടിഇയുടെ മുഖത്തടിച്ചു.
മര്‍ദനത്തില്‍ യുവതിയുടെ മുഖത്ത് പരിക്കേറ്റു. ടിടിഇ കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സ തേടി. വയോധികനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസിൽ ഏല്‍പ്പിച്ചു.