മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറന്‍സിക് സര്‍ജനെതിരേ പോലീസ് റിപ്പോര്‍ട്ട്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവിയായ ഡോ.ഹിതേഷ് തെറ്റായ കാര്യങ്ങള്‍ രേഖപ്പെടുത്തിയെന്നാണ് പോലീസിന്റെ വാദം.
ശരീരത്തിലേറ്റ പരിക്കുകള്‍ മരണകാരണമായെന്ന് എഴുതി ചേര്‍ത്തത് ബോധപൂര്‍വമാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ജന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ട്. അതിനാല്‍ മറ്റ് ഫോറന്‍സിക് സര്ജന്മാരുടെ ഒരു സംഘത്തെ നിയോഗിച്ച് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയും ക്രൈംബ്രാഞ്ച് മേധാവിയും സര്‍ക്കാരിന് ഉടൻ കത്ത് നല്‍കും.
ഡോ.ഹിതേഷിന്റെ അടുത്ത ബന്ധുവിനെതിരേ തൃശൂര്‍ പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍നിന്ന് ഇയാളെ ഒഴിവാക്കാന്‍ ഹിതേഷ് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും പോലീസ് വഴങ്ങിയില്ല. ഇതില്‍ ഉദ്യോഗസ്ഥരോട് ഡോക്ടര്‍ക്ക് കടുത്ത വിരോധം ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താമിറിന്റെ മരണകാരണം അമിത ലഹരി ശരീരത്തിലെത്തിയതും ഹൃദ്രോഗവുമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. എന്നാൽ ശരീരത്തിനേറ്റ പരിക്കുകള്‍ മരണകാരണമായെന്ന് എഴുതിച്ചേർത്തത് ബോധപൂർവമാണ്.
ഇക്കാര്യം വ്യക്തമാവുക ആന്തരികാവയവ പരിശോധനയ്ക്ക് ശേഷമാണെന്നിരിക്കെ റിപ്പോർട്ട് വരും മുന്‍പ് ഡോക്ടർ ഇത്തരമൊരു നിഗമനത്തിൽ എത്തിയത് എങ്ങനെയാണെന്നും റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്.
മയക്കുമരുന്ന് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രിയാണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു.
ശരീരത്തിലേറ്റ പരിക്കുകള്‍ മരണകാരണമായെന്ന് എഴുതി ചേര്‍ത്തത് ബോധപൂര്‍വമാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ജന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ട്. അതിനാല്‍ മറ്റ് ഫോറന്‍സിക് സര്ജന്മാരുടെ ഒരു സംഘത്തെ നിയോഗിച്ച് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയും ക്രൈംബ്രാഞ്ച് മേധാവിയും സര്‍ക്കാരിന് ഉടൻ കത്ത് നല്‍കും.
ഡോ.ഹിതേഷിന്റെ അടുത്ത ബന്ധുവിനെതിരേ തൃശൂര്‍ പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍നിന്ന് ഇയാളെ ഒഴിവാക്കാന്‍ ഹിതേഷ് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും പോലീസ് വഴങ്ങിയില്ല. ഇതില്‍ ഉദ്യോഗസ്ഥരോട് ഡോക്ടര്‍ക്ക് കടുത്ത വിരോധം ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താമിറിന്റെ മരണകാരണം അമിത ലഹരി ശരീരത്തിലെത്തിയതും ഹൃദ്രോഗവുമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. എന്നാൽ ശരീരത്തിനേറ്റ പരിക്കുകള്‍ മരണകാരണമായെന്ന് എഴുതിച്ചേർത്തത് ബോധപൂർവമാണ്.
ഇക്കാര്യം വ്യക്തമാവുക ആന്തരികാവയവ പരിശോധനയ്ക്ക് ശേഷമാണെന്നിരിക്കെ റിപ്പോർട്ട് വരും മുന്‍പ് ഡോക്ടർ ഇത്തരമൊരു നിഗമനത്തിൽ എത്തിയത് എങ്ങനെയാണെന്നും റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്.
മയക്കുമരുന്ന് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രിയാണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു.