ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വളർത്തുനായകളെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ബാങ്ക് ഓഫ് ബറോഡയിലെ സുരക്ഷാ ഗാർഡിന്റെ വെടിയേറ്റ് രണ്ടു പേർ കൊല്ലപ്പെട്ടു. ഗർഭിണിയുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ലൈസൻസുള്ള ഇരട്ടക്കുഴൽ തോക്കിലൂടെയാണ് ഇയാൾ വെടിയുതിർത്തത്.
കേസുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ഗാർഡ് രാജ്പാൽ സിംഗ് രജാവത്ത്, രജാവത്തിന്റെ മകൻ സുധീർ(19), അനന്തരവൻ ശുഭം(28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുൽ വർമ(28), ഭാര്യാസഹോദരൻ വിമൽ ആംച(35)എന്നിവരാണു കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി കിഷൻബാഗ് കോളനിയിലാണു സംഭവം. മറ്റൊരു വീട്ടിലെത്തിലുള്ള നായയ്ക്കു നേരെ രാജ്പാലിന്റെ നായ കുരച്ചതാണ് പ്രശ്നങ്ങൾക്കു തുടക്കം. വിമലിന്റെ വീട്ടുകാർ രജ്പാലിന്റെ നായയെ വടിയെടുത്ത് അടിച്ചുവെന്നും ഇതിൽ ക്ഷുഭിതനായ രജ്പാൽ വീട്ടിലെത്തി തോക്കുമായിവന്ന് രണ്ടു റൗണ്ട് ആകാശത്തേക്കു വെടിയുതിർത്തശേഷം ആംചയുടെ കുടുംബാംഗങ്ങൾക്കുനേർക്ക് വെടിയുതിർക്കുകയായിരുന്നു.
ഈ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽനിന്നു പോലീസ് ശേഖരിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. രാഹുൽവർമയുടെ ഗർഭിണിയായ ഭാര്യ ജ്യോതിയുടെ കണ്ണിനാണു വെടിയേറ്റത്.
കേസുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ഗാർഡ് രാജ്പാൽ സിംഗ് രജാവത്ത്, രജാവത്തിന്റെ മകൻ സുധീർ(19), അനന്തരവൻ ശുഭം(28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുൽ വർമ(28), ഭാര്യാസഹോദരൻ വിമൽ ആംച(35)എന്നിവരാണു കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി കിഷൻബാഗ് കോളനിയിലാണു സംഭവം. മറ്റൊരു വീട്ടിലെത്തിലുള്ള നായയ്ക്കു നേരെ രാജ്പാലിന്റെ നായ കുരച്ചതാണ് പ്രശ്നങ്ങൾക്കു തുടക്കം. വിമലിന്റെ വീട്ടുകാർ രജ്പാലിന്റെ നായയെ വടിയെടുത്ത് അടിച്ചുവെന്നും ഇതിൽ ക്ഷുഭിതനായ രജ്പാൽ വീട്ടിലെത്തി തോക്കുമായിവന്ന് രണ്ടു റൗണ്ട് ആകാശത്തേക്കു വെടിയുതിർത്തശേഷം ആംചയുടെ കുടുംബാംഗങ്ങൾക്കുനേർക്ക് വെടിയുതിർക്കുകയായിരുന്നു.
ഈ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽനിന്നു പോലീസ് ശേഖരിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. രാഹുൽവർമയുടെ ഗർഭിണിയായ ഭാര്യ ജ്യോതിയുടെ കണ്ണിനാണു വെടിയേറ്റത്.