തിരുവനന്തപുരം: വിപണി ഇടപെടലിനും ഓണച്ചന്തകൾക്കുമായി സപ്ലൈകോയ്ക്ക് 100- 110 കോടി രൂപ നൽകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നേരത്തെ നൽകിയതു കൂടാതെയാണിത്. ഓണക്കിറ്റ് വിതരണത്തിന് 32.6 കോടിയും നെല്ല് സംഭരണത്തിന് 70 കോടിയും നേരത്തെ അനുവദിച്ചിരുന്നു.
നെൽകർഷകർക്ക് 200 കോടിയോളം രൂപ മാത്രമാണ് കുടിശികയുള്ളത്. ഇതു കൊടുത്തു തീർക്കാൻ ബാങ്കുകളുടെ കണ്‍സോർഷ്യവുമായി ചർച്ച നടന്നു വരുന്നു. ബാങ്കുകളുമായി ബന്ധപ്പെട്ട സാങ്കേതിക തടസം പരിഹരിച്ചു വൈകാതെ ഈ കുടിശികയും കൊടുത്തു തീർക്കും.
വിപണി ഇടപെടലിന്റെ ഭാഗമായി കണ്‍സ്യുമർഫെഡിന് 1500 ഓണച്ചന്ത തുടങ്ങാനായി സബ്സിഡിയുടെ ആദ്യഭാഗം നൽകിയെന്നും മന്ത്രി പറഞ്ഞു.
നെൽകർഷകർക്ക് 200 കോടിയോളം രൂപ മാത്രമാണ് കുടിശികയുള്ളത്. ഇതു കൊടുത്തു തീർക്കാൻ ബാങ്കുകളുടെ കണ്‍സോർഷ്യവുമായി ചർച്ച നടന്നു വരുന്നു. ബാങ്കുകളുമായി ബന്ധപ്പെട്ട സാങ്കേതിക തടസം പരിഹരിച്ചു വൈകാതെ ഈ കുടിശികയും കൊടുത്തു തീർക്കും.
വിപണി ഇടപെടലിന്റെ ഭാഗമായി കണ്‍സ്യുമർഫെഡിന് 1500 ഓണച്ചന്ത തുടങ്ങാനായി സബ്സിഡിയുടെ ആദ്യഭാഗം നൽകിയെന്നും മന്ത്രി പറഞ്ഞു.