കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് വ്യാഴാഴ്ചവരെ തടഞ്ഞ് ഹൈക്കോടതി. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ലക്ഷ്മണ് കോടതിയിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്.
രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ലക്ഷ്മണിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്നും ഐജി വിട്ടു നിന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രേസിക്യൂഷന് കോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ മുഖ്യസൂത്രധാരന്‍ അന്വേഷണവുമായി സഹകരിക്കാത്തത് കേസിന്റെ മുന്നോട്ട് പോക്കിനെ ബാധിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കോടതിയെ ബോധിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കാം എന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി നേരത്തെ ലക്ഷ്മണിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.
എന്നാല്‍ താന്‍ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ച ലക്ഷ്മണ് അറസ്റ്റ് തടയണമെന്ന് കോടതിയോട് അഭ്യർഥിക്കുകയായിരുന്നു. ഈ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
2021 സെപ്റ്റംബര്‍ 25 നാണ് പുരാവസ്തു തട്ടിപ്പില്‍ മോന്സണ് മാവുങ്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഐജി ലക്ഷ്മണിനെ മൂന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കഴിഞ്ഞ ജൂണ്‍ ഒമ്പതിന് എറണാകുളം അഡി. സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ലക്ഷ്മണിന് പുറമേ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, മുന്‍ ഡിഐജി എസ്. സുരേന്ദ്രന് എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു.
അതേ സമയം, പുരാവസ്തു തട്ടിപ്പു കേസില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നു കെ.സുധാകരന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ അറിയിച്ചു. പകരം ചൊവ്വാഴ്ച ഹാജരാകാമെന്നാണ് അറിയിച്ചത്.
രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ലക്ഷ്മണിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്നും ഐജി വിട്ടു നിന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രേസിക്യൂഷന് കോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ മുഖ്യസൂത്രധാരന്‍ അന്വേഷണവുമായി സഹകരിക്കാത്തത് കേസിന്റെ മുന്നോട്ട് പോക്കിനെ ബാധിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കോടതിയെ ബോധിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കാം എന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി നേരത്തെ ലക്ഷ്മണിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.
എന്നാല്‍ താന്‍ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ച ലക്ഷ്മണ് അറസ്റ്റ് തടയണമെന്ന് കോടതിയോട് അഭ്യർഥിക്കുകയായിരുന്നു. ഈ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
2021 സെപ്റ്റംബര്‍ 25 നാണ് പുരാവസ്തു തട്ടിപ്പില്‍ മോന്സണ് മാവുങ്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഐജി ലക്ഷ്മണിനെ മൂന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കഴിഞ്ഞ ജൂണ്‍ ഒമ്പതിന് എറണാകുളം അഡി. സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ലക്ഷ്മണിന് പുറമേ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, മുന്‍ ഡിഐജി എസ്. സുരേന്ദ്രന് എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു.
അതേ സമയം, പുരാവസ്തു തട്ടിപ്പു കേസില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നു കെ.സുധാകരന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ അറിയിച്ചു. പകരം ചൊവ്വാഴ്ച ഹാജരാകാമെന്നാണ് അറിയിച്ചത്.