ഇടുക്കി: നെടുങ്കണ്ടത്ത് ഗൃഹനാഥന് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മാവടി സ്വദേശികളായ സജി, ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ വന്യമൃഗത്തിന് വെടിവച്ചത് സണ്ണിക്ക് ഏൽക്കുകയായിരുന്നു.
നെടുങ്കണ്ടത്തിന് സമീപം മാവടി ഇന്ദിരാ നഗര്‍ പ്ലാക്കല്‍ സണ്ണി(57)യാണ് ചൊവ്വാഴ്ച രാത്രി 11.30 ഓടെ വെടിയേറ്റ് മരിച്ചത്. വീടിനുള്ളില്‍ ഉറങ്ങാന്‍ പോയ സണ്ണിയെ ഭാര്യയാണ് വെടിയേറ്റനിലയില്‍ കണ്ടെത്തിയത്.
രണ്ടു മുറികളിലാണ് സണ്ണിയും ഭാര്യയും കിടന്നിരുന്നത്. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഭാര്യ സിനി മുറിയിലെത്തി നോക്കിയപ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ നെടുങ്കണ്ടം പോലീസില്‍ വിവരം അറിയിച്ചു. ബുധനാഴ്ച രാവിലെ ഫോറന്‍സിക് സംഘത്തെയും വിരലടയാള വിദഗ്ധരെയുമെത്തിച്ച് തെളിവുകള്‍ ശേഖരിച്ച ശേഷം ഇന്‍ക്വസ്റ്റ് നടത്തിയിരുന്നു.
മുഖത്തിന് വെടിയേറ്റതായി പരിശോധനയില്‍ കണ്ടെത്തി. കൈക്കും കഴുത്തിനും പരിക്കുകളുണ്ടായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയില്‍ വെടിയുണ്ട കണ്ടെത്തി. എന്നാല്‍ വീട്ടില്‍നിന്നും തോക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ അടുക്കളയുടെ കതകില്‍ വെടിയേറ്റ പാടുകള്‍ കണ്ടെത്തി. ഇതില്‍ രണ്ടെണ്ണം പലക തുളച്ച് കടന്നിരുന്നു. ഇവയിലൊന്നാകാം സണ്ണിയുടെ മുഖത്തേറ്റതെന്നാണ് നിഗമനം.
കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
നെടുങ്കണ്ടത്തിന് സമീപം മാവടി ഇന്ദിരാ നഗര്‍ പ്ലാക്കല്‍ സണ്ണി(57)യാണ് ചൊവ്വാഴ്ച രാത്രി 11.30 ഓടെ വെടിയേറ്റ് മരിച്ചത്. വീടിനുള്ളില്‍ ഉറങ്ങാന്‍ പോയ സണ്ണിയെ ഭാര്യയാണ് വെടിയേറ്റനിലയില്‍ കണ്ടെത്തിയത്.
രണ്ടു മുറികളിലാണ് സണ്ണിയും ഭാര്യയും കിടന്നിരുന്നത്. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഭാര്യ സിനി മുറിയിലെത്തി നോക്കിയപ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ നെടുങ്കണ്ടം പോലീസില്‍ വിവരം അറിയിച്ചു. ബുധനാഴ്ച രാവിലെ ഫോറന്‍സിക് സംഘത്തെയും വിരലടയാള വിദഗ്ധരെയുമെത്തിച്ച് തെളിവുകള്‍ ശേഖരിച്ച ശേഷം ഇന്‍ക്വസ്റ്റ് നടത്തിയിരുന്നു.
മുഖത്തിന് വെടിയേറ്റതായി പരിശോധനയില്‍ കണ്ടെത്തി. കൈക്കും കഴുത്തിനും പരിക്കുകളുണ്ടായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയില്‍ വെടിയുണ്ട കണ്ടെത്തി. എന്നാല്‍ വീട്ടില്‍നിന്നും തോക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ അടുക്കളയുടെ കതകില്‍ വെടിയേറ്റ പാടുകള്‍ കണ്ടെത്തി. ഇതില്‍ രണ്ടെണ്ണം പലക തുളച്ച് കടന്നിരുന്നു. ഇവയിലൊന്നാകാം സണ്ണിയുടെ മുഖത്തേറ്റതെന്നാണ് നിഗമനം.
കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.