ലക്നോ: ഉത്തർ പ്രദേശ് പിസിസി അധ്യക്ഷനായി അജയ് റായ്യെ നിയമിച്ച് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വാരണസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിച്ച് പ്രശസ്തനായ വ്യക്തിയാണ് റായ്. 2022 ഒക്ടോബറിൽ പിസിസി അധ്യക്ഷനായി നിയമിതനായ ദളിത് നേതാവ് ബ്രിജ്ലാൽ ഖബ്രിക്ക് പകരമായി ആണ് ഭുമിഹാർ വിഭാഗത്തിൽ നിന്നുള്ള റായ് എത്തുന്നത്.
പാർട്ടിയുമായി ആലോചിക്കാതെ പിസിസി തലത്തിൽ നേതാക്കളെ നിയമിച്ചതിന് പിന്നാലെയാണ് ഖബ്രിയെ സ്ഥാനത്ത് നിന്ന് നീക്കിയത്.
1996-ൽ ബിജെപി ടിക്കറ്റിലാണ് റായ് ആദ്യമായി നിയമസഭയിലെത്തിയത്. സിപിഐയുടെ സിറ്റിംഗ് എംഎൽഎ ഉദാലിനെയാണ് റായ് കന്നിയങ്കത്തിൽ വീഴ്ത്തിയത്. തുടർന്ന് 2002, 2007 തെരഞ്ഞെടുപ്പുകളിലും വിജയിച്ച് എംഎൽഎ ആയ റായ് 2009-ലെ തെരഞ്ഞെടുപ്പിൽ വാരണസി ലോക്സഭാ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് പാർട്ടി വിട്ടു.
തുടർന്ന് സമാജ്വാദി പാർട്ടി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ശേഷം സ്വതന്ത്ര സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. 2012-ൽ കോൺഗ്രസിലെത്തിയ റായ്, ആ വർഷത്തെ തെരഞ്ഞെടുപ്പിൽ പിന്ദ്ര നിയമസഭാ സീറ്റിൽ നിന്ന് വിജയിച്ചെങ്കിലും പിന്നീട് രണ്ട് തവണ പരാജയപ്പെട്ടു.
2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വാരണസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിച്ച് പ്രശസ്തനായ വ്യക്തിയാണ് റായ്. 2022 ഒക്ടോബറിൽ പിസിസി അധ്യക്ഷനായി നിയമിതനായ ദളിത് നേതാവ് ബ്രിജ്ലാൽ ഖബ്രിക്ക് പകരമായി ആണ് ഭുമിഹാർ വിഭാഗത്തിൽ നിന്നുള്ള റായ് എത്തുന്നത്.
പാർട്ടിയുമായി ആലോചിക്കാതെ പിസിസി തലത്തിൽ നേതാക്കളെ നിയമിച്ചതിന് പിന്നാലെയാണ് ഖബ്രിയെ സ്ഥാനത്ത് നിന്ന് നീക്കിയത്.
1996-ൽ ബിജെപി ടിക്കറ്റിലാണ് റായ് ആദ്യമായി നിയമസഭയിലെത്തിയത്. സിപിഐയുടെ സിറ്റിംഗ് എംഎൽഎ ഉദാലിനെയാണ് റായ് കന്നിയങ്കത്തിൽ വീഴ്ത്തിയത്. തുടർന്ന് 2002, 2007 തെരഞ്ഞെടുപ്പുകളിലും വിജയിച്ച് എംഎൽഎ ആയ റായ് 2009-ലെ തെരഞ്ഞെടുപ്പിൽ വാരണസി ലോക്സഭാ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് പാർട്ടി വിട്ടു.
തുടർന്ന് സമാജ്വാദി പാർട്ടി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ശേഷം സ്വതന്ത്ര സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. 2012-ൽ കോൺഗ്രസിലെത്തിയ റായ്, ആ വർഷത്തെ തെരഞ്ഞെടുപ്പിൽ പിന്ദ്ര നിയമസഭാ സീറ്റിൽ നിന്ന് വിജയിച്ചെങ്കിലും പിന്നീട് രണ്ട് തവണ പരാജയപ്പെട്ടു.