ജയ്പുർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കായി രൂപം നൽകിയ ഉന്നതതല സമിതികളിൽ നിന്ന് മുൻ മുഖ്യമന്ത്രി വസുന്ധരാ രാജെയെ തഴഞ്ഞ് ബിജെപി.
പ്രകടന പത്രിക തയാറാക്കാനുള്ള സമിതിയെ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളും തെരഞ്ഞെടുപ്പ് മാനേജ്മെന്റ് സമിതിയെ മുൻ എംപി നാരായൺ പഞ്ചാരിയയും നയിക്കുമെന്നാണ് പാർട്ടി അറിയിച്ചത്.
രാജെ, പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, മുൻ പാർട്ടി അധ്യക്ഷൻ സതീശ് പൂനിയ, കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി സ്ഥാനമോഹിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരെ ഈ രണ്ട് സമിതികളിലും ഉൾപ്പെടുത്തിയിട്ടില്ല. പാർട്ടിയിലെ ഗ്രൂപ്പ് വഴക്കിന് നേതൃത്വം നൽകുന്ന പ്രധാനികളെയെല്ലാം ഒതുക്കിനിർത്തി സംഘടനാസംവിധാനത്തിൽ പിടിമുറുക്കാനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.
ഇതിനിടെ, പ്രകടന പത്രിക തയാറാക്കുന്ന പട്ടികയിൽ "പണ്ഡിത'സമാനരെയാണ് ഉൾപ്പെടുത്തിയതെന്നും ഇതിനാലാണ് പലരെയും ഒഴിവാക്കിയതെന്നും ബിജെപി പ്രാദേശിക നേതാക്കൾ അറിയിച്ചു.
തെരഞ്ഞെടുപ്പ് മാനേജ്മെന്റ് സമിതിയുടെ ജോലി പ്രചരണ സമ്മേളനങ്ങളും റാലി സംഘടിപ്പിക്കുക, കസേരകളും ഭക്ഷണവും ഉറപ്പാക്കുക എന്നതാണെന്നും ഇതിന് മുഖ്യമന്ത്രിസ്ഥാനം അടക്കം വഹിച്ചിട്ടുള്ള മുതിർന്ന നേതാക്കളുടെ ആവശ്യമില്ലെന്നുമാണ് വിശദീകരണം.
പ്രകടന പത്രിക തയാറാക്കാനുള്ള സമിതിയെ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളും തെരഞ്ഞെടുപ്പ് മാനേജ്മെന്റ് സമിതിയെ മുൻ എംപി നാരായൺ പഞ്ചാരിയയും നയിക്കുമെന്നാണ് പാർട്ടി അറിയിച്ചത്.
രാജെ, പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, മുൻ പാർട്ടി അധ്യക്ഷൻ സതീശ് പൂനിയ, കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി സ്ഥാനമോഹിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരെ ഈ രണ്ട് സമിതികളിലും ഉൾപ്പെടുത്തിയിട്ടില്ല. പാർട്ടിയിലെ ഗ്രൂപ്പ് വഴക്കിന് നേതൃത്വം നൽകുന്ന പ്രധാനികളെയെല്ലാം ഒതുക്കിനിർത്തി സംഘടനാസംവിധാനത്തിൽ പിടിമുറുക്കാനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.
ഇതിനിടെ, പ്രകടന പത്രിക തയാറാക്കുന്ന പട്ടികയിൽ "പണ്ഡിത'സമാനരെയാണ് ഉൾപ്പെടുത്തിയതെന്നും ഇതിനാലാണ് പലരെയും ഒഴിവാക്കിയതെന്നും ബിജെപി പ്രാദേശിക നേതാക്കൾ അറിയിച്ചു.
തെരഞ്ഞെടുപ്പ് മാനേജ്മെന്റ് സമിതിയുടെ ജോലി പ്രചരണ സമ്മേളനങ്ങളും റാലി സംഘടിപ്പിക്കുക, കസേരകളും ഭക്ഷണവും ഉറപ്പാക്കുക എന്നതാണെന്നും ഇതിന് മുഖ്യമന്ത്രിസ്ഥാനം അടക്കം വഹിച്ചിട്ടുള്ള മുതിർന്ന നേതാക്കളുടെ ആവശ്യമില്ലെന്നുമാണ് വിശദീകരണം.