മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ 12 വയസുള്ള പെൺകുട്ടിയെ 20-കാരൻ കുത്തിക്കൊന്നു. പ്രതിയായ ആദിത്യ കാംബ്ലെയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കല്യാൺ മേഖലയിലെ തീസ്ഗാവിൽ ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. അമ്മയ്ക്കൊപ്പം വീട്ടിനുള്ളിലേക്ക് കയറുകയായിരുന്ന പെൺകുട്ടിയെ പടിക്കെട്ടിന് സമീപത്ത് വച്ചാണ് കാംബ്ലെ ആക്രമിച്ചത്.
പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി തവണ കുത്തിയ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ ചേർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
കല്യാൺ മേഖലയിലെ തീസ്ഗാവിൽ ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. അമ്മയ്ക്കൊപ്പം വീട്ടിനുള്ളിലേക്ക് കയറുകയായിരുന്ന പെൺകുട്ടിയെ പടിക്കെട്ടിന് സമീപത്ത് വച്ചാണ് കാംബ്ലെ ആക്രമിച്ചത്.
പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി തവണ കുത്തിയ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ ചേർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.