തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയ വിഷയത്തിൽ മൗനംകൊണ്ടു രക്ഷപ്പെടാമെന്നു കരുതണ്ടായെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബുബേബി ജോണ്‍. ഈ വിഷയത്തിൽ മറുപടി പറയേണ്ടത് എൽഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമല്ല, മുഖ്യമന്ത്രിയാണു മറുപടി പറയേണ്ടത്.
പിണറായി സർക്കാർ സന്പൂർണ പരാജയമാണ്. കരിമണൽ മേഖല സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണു മുഖ്യമന്ത്രിയുടെ മകൾക്കു മാസപ്പടി നൽകിയതെന്നും ഷിബുബേബി ജോണ്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പിണറായി സർക്കാർ സന്പൂർണ പരാജയമാണ്. കരിമണൽ മേഖല സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണു മുഖ്യമന്ത്രിയുടെ മകൾക്കു മാസപ്പടി നൽകിയതെന്നും ഷിബുബേബി ജോണ്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.