+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎസ്ആർടിസി: ഷെഡ്യൂളുകൾ ലാഭകരമാക്കാനുള്ള ചുമതല ഇൻസ്പെക്ടർമാർക്ക്

ചാത്തന്നൂർ: കെഎസ്ആർടിസി നടത്തുന്ന ഷെഡ്യൂളുകൾ ടാർഗറ്റ് കളക്ഷൻ നേടുന്നതിന്‍റെയും ലാഭകരമാക്കുന്നതിന്‍റെയും പൂർണ ഉത്തരവാദിത്വം ഇൻസ്പെക്ടർമാർക്ക് നൽകി അധ
കെഎസ്ആർടിസി: ഷെഡ്യൂളുകൾ ലാഭകരമാക്കാനുള്ള ചുമതല ഇൻസ്പെക്ടർമാർക്ക്
ചാത്തന്നൂർ: കെഎസ്ആർടിസി നടത്തുന്ന ഷെഡ്യൂളുകൾ ടാർഗറ്റ് കളക്ഷൻ നേടുന്നതിന്‍റെയും ലാഭകരമാക്കുന്നതിന്‍റെയും പൂർണ ഉത്തരവാദിത്വം ഇൻസ്പെക്ടർമാർക്ക് നൽകി അധികൃതർ.

ഓരോ യൂണിറ്റിലെയും ഷെഡ്യൂളുകളുടെയും ഇൻസ്പെക്ടർമാരുടെയും എണ്ണം കണക്കാക്കി ആനുപാതികമായി ഷെഡുകളുകൾ ഇൻസ്പെക്ടർമാർക്ക് വിഭജിച്ച് നൽകും.

ഒരു ഇൻസ്പെക്ടർ ഒരു ഡ്യൂട്ടിയിൽ 14 ബസുകൾ പരിശോധിക്കണമെന്ന നിലവിലെ വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മേൽനോട്ട ചുമതലയുള്ള ബസുകൾ കൃത്യമായി പരിശോധിക്കണമെന്നും ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ക്ലസ്റ്റർ ഓഫീസർമാർക്കയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.

ഓപ്പറേറ്റിംഗ് സെന്‍ററുകളിലെ കൺട്രോളിംഗ് ഇൻസ്പെക്ടർ അവിടെയുള്ള സർവീസ് ഓപ്പറേഷന് എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നുവോ അതിന് സമാനമായ എല്ലാ ഉത്തരവാദിത്വങ്ങളും "മേൽനോട്ട ചുമതല'യിൽ ഉൾക്കൊള്ളുന്നതാണ്. സൂപ്പർ ക്ലാസ് സർവീസുകളുടെ ചുമതല ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർമാർക്കായിരിക്കും.

ഷെഡ്യൂളുകൾക്ക് അനുവദിച്ചിരിക്കുന്ന ടാർഗറ്റ് കളക്ഷൻ എത്തിക്കുക, ഷെഡ്യൂളിന്‍റെ ഇന്ധനക്ഷമത വർധിപ്പിച്ച് നഷ്ടം കുറയ്ക്കുക, ഷെഡ്യൂളിനായി നിർദേശിക്കപ്പെട്ടിരിക്കുന്ന ക്രൂ കൃത്യസമയത്ത് തന്നെ ഹാജരാവുന്നു എന്നും കൃത്യമായി സർവീസ് ഓപ്പറേറ്റ് ചെയ്യുന്നു എന്നും ഉറപ്പുവരുത്തുക, ഷെഡ്യൂളിനായി അനുവദിക്കപ്പെട്ട ബസ് പൂർണമായും സർവീസിന് യോഗ്യമാണ് എന്ന് ഉറപ്പുവരുത്തുക, വരുമാനവർധനവിനായി ആവശ്യമെങ്കിൽ ഷെഡ്യൂൾ മോഡിഫിക്കേഷൻ റിപ്പോർട്ട് തയാറാക്കി യൂണിറ്റ് ഓഫീസർക്ക് സമർപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളും ഇവർ നിർവഹിക്കണം.

ഇൻസ്പെക്ടർമാർ ഓരോ ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു ആക്ടിവിറ്റി രജിസ്റ്റർ തയാറാക്കി പരിപാലിക്കേണ്ടതും ഇത് എല്ലാ ദിവസവും യൂണിറ്റ് ഓഫീസറെ കാണിച്ച് ബോധ്യപ്പെടുത്തി ഇനിഷ്യൽ ചെയ്യിക്കേണ്ടതുമാണെന്ന് സർക്കുലർ വ്യക്തമാക്കുന്നു.

എന്നാൽ, ഈ ഉത്തരവിലുടെ ഇൻസ്പെക്ടർമാർക്ക് അധിക സേവനഭാരം അടിച്ചേൽപ്പിക്കുകയാണെന്ന ആരോപണം ജീവനക്കാർ ഉയർത്തിക്കഴിഞ്ഞു.
More in Latest News :