തിരുവനന്തപുരം: നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെതിരേ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിനൊരുങ്ങുന്നു. ചിന്നക്കനാലില്‍ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ് നീക്കം.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് നല്കിയ പരാതിയിലാണ് അന്വേഷണം നടത്തുക. വരും ദിവസങ്ങളില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും.
വക്കീല്ഓഫീസ് വഴി മാത്യു കുഴല്നാടന് കള്ളപ്പണം വെളുപ്പിച്ചു എന്ന പരാതിയും വിജിലന്‍സിന് മുന്നിലുണ്ട്. ചിന്നക്കനാലില്‍ കെട്ടിടത്തിന് അനുമതി നേടിയെടുത്തതിലും ക്രമക്കേട് നടന്നുവെന്നാണ് പുതിയ ആരോപണം.
നിലവില്‍ കെട്ടിടം ഉള്ളത് മറച്ചുവെച്ച് പുതിയ കെട്ടിടം പണിയാന്‍ അനുമതിക്ക് അപേക്ഷ നല്‍കിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞദിവസം മാത്യു കുഴല്‍നാടനെതിരേ സി.എന്‍. മോഹനൻ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. മാത്യു കുഴല്നാടന് ചിന്നക്കനാലിലെ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയത് നികുതി വെട്ടിച്ചാണ്. 2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് വില കാണിച്ചത്.
അടുത്തദിവസം നല്കിയ തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും വെട്ടിച്ചു. മൂവാറ്റുപുഴയില്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ പരാതി കൊടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും മോഹനന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് എതിരേ ആക്ഷേപം ഉന്നയിച്ചതുകൊണ്ടല്ല ഇപ്പോള്‍ ഈ വിഷയം ആരോപിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിനെ ഒഴികെ എല്ലാവര്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആളാണ് മാത്യു കുഴല്നാടന്. അതുകൊണ്ട് പുതിയ ആക്ഷേപത്തിനുള്ള മറുപടിയല്ല പരാതിയെന്നുമാണ് മോഹനന് പറഞ്ഞത്.
എന്നാൽ താന്‍ നികുതി വെട്ടിച്ചിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്നാടന് പ്രതികരിച്ചു. ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്ന് പറഞ്ഞ മാത്യു കുഴല്നാടന് കൃത്യമായി പഠിച്ച് ബുധനാഴ്ച മറുപടി പറയുമെന്നും ഫേസ്ബുക്കില്‍ പ്രതികരിച്ചു.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് നല്കിയ പരാതിയിലാണ് അന്വേഷണം നടത്തുക. വരും ദിവസങ്ങളില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും.
വക്കീല്ഓഫീസ് വഴി മാത്യു കുഴല്നാടന് കള്ളപ്പണം വെളുപ്പിച്ചു എന്ന പരാതിയും വിജിലന്‍സിന് മുന്നിലുണ്ട്. ചിന്നക്കനാലില്‍ കെട്ടിടത്തിന് അനുമതി നേടിയെടുത്തതിലും ക്രമക്കേട് നടന്നുവെന്നാണ് പുതിയ ആരോപണം.
നിലവില്‍ കെട്ടിടം ഉള്ളത് മറച്ചുവെച്ച് പുതിയ കെട്ടിടം പണിയാന്‍ അനുമതിക്ക് അപേക്ഷ നല്‍കിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞദിവസം മാത്യു കുഴല്‍നാടനെതിരേ സി.എന്‍. മോഹനൻ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. മാത്യു കുഴല്നാടന് ചിന്നക്കനാലിലെ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയത് നികുതി വെട്ടിച്ചാണ്. 2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് വില കാണിച്ചത്.
അടുത്തദിവസം നല്കിയ തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും വെട്ടിച്ചു. മൂവാറ്റുപുഴയില്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ പരാതി കൊടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും മോഹനന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് എതിരേ ആക്ഷേപം ഉന്നയിച്ചതുകൊണ്ടല്ല ഇപ്പോള്‍ ഈ വിഷയം ആരോപിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിനെ ഒഴികെ എല്ലാവര്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആളാണ് മാത്യു കുഴല്നാടന്. അതുകൊണ്ട് പുതിയ ആക്ഷേപത്തിനുള്ള മറുപടിയല്ല പരാതിയെന്നുമാണ് മോഹനന് പറഞ്ഞത്.
എന്നാൽ താന്‍ നികുതി വെട്ടിച്ചിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്നാടന് പ്രതികരിച്ചു. ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്ന് പറഞ്ഞ മാത്യു കുഴല്നാടന് കൃത്യമായി പഠിച്ച് ബുധനാഴ്ച മറുപടി പറയുമെന്നും ഫേസ്ബുക്കില്‍ പ്രതികരിച്ചു.