തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്റെ ഗണപതി പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് നടത്തിയ നാമജപയാത്രയ്ക്കെതിരേ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ സർക്കാർ നീക്കം.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കേസ് എഴുതിത്തള്ളാൻ സർക്കാർ നീക്കം നടത്തുന്നത്. എൻഎസ്എസ് ജാഥയ്ക്ക് ഗൂഢ ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാവും കേസ് അവസാനിപ്പിക്കാൻ ശ്രമം നടത്തുന്നത്.
അനുമതിയില്ലാതെ ജാഥ നടത്തിയതിന് കന്റോൺമെന്റ് പോലീസാണ് ഘോഷയാത്രയ്ക്കെതിരേ കേസ് എടുത്തത്. എന്നാൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഇത് അവസാനിപ്പിക്കുക എളുപ്പമല്ല. ഇക്കാര്യത്തിൽ പോലീസ് നിയമോപദേശം തേടും.
റോഡിന്റെ ഒരു ഭാഗം മുഴുവനായും തടസപ്പെടുത്തിക്കൊണ്ടായിരുന്നു നാമജപയാത്ര നടത്തിയത്. മാർഗ തടസം നടത്തി ജാഥകൾ സംഘടിപ്പിക്കരുതെന്ന് കേരളാ ഹൈക്കോടതി വിധിയുണ്ട്.
അതിനാൽ തന്നെ ഇത് ലംഘിച്ച് നടത്തിയ നാമജപയാത്രയുടെ കേസ് അവസാനിപ്പിച്ചാൽ നിയമപ്രശ്നങ്ങൾ ഏറെയുണ്ടാകും. കേസ് അവസാനിപ്പിക്കണമെന്ന സമാന ആവശ്യവുമായി വേറെയും സംഘടനകൾ രംഗത്ത് എത്തുന്ന സാഹചര്യവും ഉണ്ടാകാൻ ഇടയുണ്ട്. ഇതിനേതുടർന്നാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം പാളയത്ത് നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് നടത്തിയ നാമജപയാത്രയ്ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 1000 പേർക്കെതിരേയും കേസെടുത്തിരുന്നു.
നിയമവിരുദ്ധ സംഘംചേരൽ, ഗതാഗതതടസം, അനുവാദമില്ലാതെ മൈക്ക് സെറ്റ് ഉപയോഗിച്ചു, പോലീസിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കേസ് എഴുതിത്തള്ളാൻ സർക്കാർ നീക്കം നടത്തുന്നത്. എൻഎസ്എസ് ജാഥയ്ക്ക് ഗൂഢ ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാവും കേസ് അവസാനിപ്പിക്കാൻ ശ്രമം നടത്തുന്നത്.
അനുമതിയില്ലാതെ ജാഥ നടത്തിയതിന് കന്റോൺമെന്റ് പോലീസാണ് ഘോഷയാത്രയ്ക്കെതിരേ കേസ് എടുത്തത്. എന്നാൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഇത് അവസാനിപ്പിക്കുക എളുപ്പമല്ല. ഇക്കാര്യത്തിൽ പോലീസ് നിയമോപദേശം തേടും.
റോഡിന്റെ ഒരു ഭാഗം മുഴുവനായും തടസപ്പെടുത്തിക്കൊണ്ടായിരുന്നു നാമജപയാത്ര നടത്തിയത്. മാർഗ തടസം നടത്തി ജാഥകൾ സംഘടിപ്പിക്കരുതെന്ന് കേരളാ ഹൈക്കോടതി വിധിയുണ്ട്.
അതിനാൽ തന്നെ ഇത് ലംഘിച്ച് നടത്തിയ നാമജപയാത്രയുടെ കേസ് അവസാനിപ്പിച്ചാൽ നിയമപ്രശ്നങ്ങൾ ഏറെയുണ്ടാകും. കേസ് അവസാനിപ്പിക്കണമെന്ന സമാന ആവശ്യവുമായി വേറെയും സംഘടനകൾ രംഗത്ത് എത്തുന്ന സാഹചര്യവും ഉണ്ടാകാൻ ഇടയുണ്ട്. ഇതിനേതുടർന്നാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം പാളയത്ത് നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് നടത്തിയ നാമജപയാത്രയ്ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 1000 പേർക്കെതിരേയും കേസെടുത്തിരുന്നു.
നിയമവിരുദ്ധ സംഘംചേരൽ, ഗതാഗതതടസം, അനുവാദമില്ലാതെ മൈക്ക് സെറ്റ് ഉപയോഗിച്ചു, പോലീസിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.