+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാമുകന്‍റെ മകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ന്യൂഡൽഹി: കാമുകന്‍റെ മകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം.പതിനൊന്നുകാരനായ ദിവ്യാന്‍ഷ് കൊല്ലപ്പെട്ട കേസില്‍ പൂജ കുമാരി(24) ആ
കാമുകന്‍റെ മകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
ന്യൂഡൽഹി: കാമുകന്‍റെ മകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം.

പതിനൊന്നുകാരനായ ദിവ്യാന്‍ഷ് കൊല്ലപ്പെട്ട കേസില്‍ പൂജ കുമാരി(24) ആണ് അറസ്റ്റിലായത്. ദിവ്യാന്‍ഷിന്‍റെ പിതാവ് ജിതേന്ദ്രയും പൂജ കുമാരിയും പ്രണയത്തിലായിരുന്നു.

2019 മുതല്‍ ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജിതേന്ദ്ര, ഭാര്യയുടെയും മകന്‍റെയും അടുക്കലേക്ക് പോയി. ഇതില്‍ പൂജ കുമാരി കോപാകുലയായിരുന്നു.

ഓഗസ്റ്റ് 10ന് ജിതേന്ദ്രയുടെ ഇന്ദർപുരിയിലെ വീട്ടിൽ പൂജ എത്തി. ഈ സമയം വീടിന്‍റെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. കുട്ടി കട്ടിലിൽ കിടന്നുറങ്ങുന്നത് പൂജ കണ്ടു. ഈ സമയം വീട്ടിൽ വേറെയാരും ഉണ്ടായിരുന്നില്ല.

കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പൂജ, മൃതദേഹം ബോക്സ് ബെഡ്ഡിനുള്ളിൽ ഒളിപ്പിച്ചു. സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

എന്നാൽ ഒളിവിൽ പോയതിനാൽ ഇവരെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന്, നജഫ്ഗഡ്-നംഗ്ലോയ് റോഡിലെ രൺഹോല, നിഹാൽ വിഹാർ, റിഷാൽ ഗാർഡൻ എന്നിവിടങ്ങളിലെയും ഇന്ദർപുരിയിലെയും സമീപപ്രദേശങ്ങളിലെയും 300ഓളം സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവതിയെ പോലീസ് കണ്ടെത്തിയത്.
More in Latest News :