+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശക്തനിലെ ആകാശപ്പാത ഇന്നു തുറക്കും

തൃശൂർ: ശക്തൻ നഗറിലെ ആകാശപാത ഇന്ന് നാടിനു സമർപ്പിക്കും. മേയർ എം.കെ. വർഗീസാണ് ഇക്കാര്യം അറിയിച്ചത്. രാത്രി ഏഴിനു മന്ത്രി കെ. രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.
ശക്തനിലെ ആകാശപ്പാത ഇന്നു തുറക്കും
തൃശൂർ: ശക്തൻ നഗറിലെ ആകാശപാത ഇന്ന് നാടിനു സമർപ്പിക്കും. മേയർ എം.കെ. വർഗീസാണ് ഇക്കാര്യം അറിയിച്ചത്. രാത്രി ഏഴിനു മന്ത്രി കെ. രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ ശക്തൻനഗർ മാസ്റ്റർ പ്ലാൻ സമർപ്പിക്കും.

ജനറേറ്റര്‍ റൂമിന്‍റെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എംപിയും രണ്ടു ലിഫ്റ്റുകളുടെ ഉദ്ഘാടനം പി. ബാലചന്ദ്രൻ എംഎൽഎയും നിർവഹിക്കും. ലൈറ്റ് സ്വിച്ച് ഒാൺ അമൃത് മിഷന്‍ ഡയറക്ടര്‍ അലക്സ് വര്‍ഗീസ് നിർവഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് കരാറുകാരനെ ആദരിക്കും. ജില്ലാ കളക്ടര്‍ വി.ആർ. കൃഷ്ണ തേജ മുഖ്യാതിഥിയാകും. ചീഫ് എൻജിനീയര്‍ എല്‍എസ്ജിഡി. കെ.ജി. സന്ദീപ് വിശിഷ്ടാതിഥിയാകും ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും.

എട്ടു കോടി ചെലവിട്ടു കോർപറേഷൻ നിർമിച്ച ആകാശപാത ഹഡ്‌കോയുടെ ദേശീയ അംഗീകാരത്തിളക്കത്തോടെയാണു പൊതുജനങ്ങൾക്കു തുറന്നുകൊടുക്കുന്നത്. ശക്തന്‍ ബസ് സ്റ്റാന്‍ഡ്, മത്സ്യ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ്, ശക്തന്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍നിന്ന് കയറാൻ പാകത്തിനു ചവിട്ടുപടികൾ സ്ഥാപിച്ചിട്ടുണ്ട്.

റോഡിൽനിന്ന്‌ ആറുമീറ്റർ ഉയരത്തിലാണു പാലം. ഇതിനടിയിലൂടെ വാഹനങ്ങൾക്ക് തടസമില്ലാതെ കടന്നുപോകാം. മൂന്നുമീറ്റർ വീതിയുള്ള നടപ്പാലത്തിന് 280 മീറ്ററാണു ചുറ്റളവ്‌. നടപ്പാലത്തിനു ചുറ്റും മുകളിലും സ്റ്റീൽ കവചമുണ്ട്. നാലു ലിഫ്റ്റുകളിൽ രണ്ടെണ്ണംകൂടി സ്ഥാപിക്കാനുണ്ട്‌. രണ്ടാംഘട്ടത്തിൽ രണ്ടു ലിഫ്റ്റ്, സോളാര്‍ സംവിധാനം, ഫുള്‍ ഗ്ലാസ് ക്ലാഡിംഗ് കവര്‍, എസി എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കണം. നടപ്പാതയുടെ മേൽക്കൂരയുടെ ഷീറ്റിനു മുകളിലാണു സൗരോർജ പ്ലാന്‍റു കൾ സ്ഥാപിക്കുക.

കേന്ദ്രസർക്കാരിന്‍റെ അംഗീകൃത ഏജൻസിയായ കിറ്റ്കോയാണ് ആകാശപാതയുടെ മാതൃക തയാറാക്കിയത്. ശക്തൻ സ്റ്റാൻഡിൽ റോഡ് കുറുകെ കടക്കുന്നതിനിടെ നിരവധി പകടങ്ങളും മരണങ്ങളും സംഭവിക്കാറുണ്ട്‌. ഇത്‌ ഒഴിവാക്കാനാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആകാശപാത നിർമിച്ചത്.

ശക്തന്‍ നഗറില്‍ പുതിയ മാസ്റ്റര്‍പ്ലാനും അതിനെ അടിസ്ഥാ നമാക്കി വികസനവും കോര്‍പറേഷന്‍ പ്ലാന്‍ ചെയ്തുവരുന്നതായും ഇതിന്‍റെ ഭാഗമായി ഇപ്പോഴുള്ള റോഡുകള്‍ ബിഎംബിസിയും ടൈല്‍ വിരിക്കലും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും മേയർ പറഞ്ഞു.
More in Latest News :