ലക്നോ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിന് സമീപമുള്ള പഴയ കെട്ടിടം തകര്‍ന്ന് വീണ് അഞ്ച് പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.
മഥുര ജില്ലയിലുള്ള ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് മരിച്ചത്. കാൺപൂർ സ്വദേശികളായ ഗീത കശ്യപ് (50), അരവിന്ദ് കുമാർ യാദവ് (35), രശ്മി ഗുപ്ത (52), വൃന്ദാവനിലെ അഞ്ജു മുർഗൻ (51), ഡിയോറിയയിലെ ചന്ദൻ റായ് (28)എന്നിവരാണ് മരിച്ചത്.
കെട്ടിടത്തിന്റെ ബാൽക്കണിയുടെ ഒരു വലിയ ഭാഗം വീടിനു മുന്നിലൂടെ നടന്നുപോയ ഭക്തരുടെ മേൽ അടർന്ന് വീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു മതിലും തകരുകയായിരുന്നു.
അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
മഥുര ജില്ലയിലുള്ള ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് മരിച്ചത്. കാൺപൂർ സ്വദേശികളായ ഗീത കശ്യപ് (50), അരവിന്ദ് കുമാർ യാദവ് (35), രശ്മി ഗുപ്ത (52), വൃന്ദാവനിലെ അഞ്ജു മുർഗൻ (51), ഡിയോറിയയിലെ ചന്ദൻ റായ് (28)എന്നിവരാണ് മരിച്ചത്.
കെട്ടിടത്തിന്റെ ബാൽക്കണിയുടെ ഒരു വലിയ ഭാഗം വീടിനു മുന്നിലൂടെ നടന്നുപോയ ഭക്തരുടെ മേൽ അടർന്ന് വീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു മതിലും തകരുകയായിരുന്നു.
അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.