ഇംഫാൽ: മണിപ്പുരിൽ കലാപത്തെത്തുടർന്നു മൂന്നുമാസത്തിലേറെയായി ദുരിതാശ്വാസക്യാന്പിൽ കഴിയുന്നവർക്കായി വീടുകൾ ഒരുങ്ങുന്നു. മൂവായിരം കുടുംബങ്ങൾക്കുള്ള താമസസൗകര്യമാണ് ആദ്യഘട്ടത്തിൽ തയാറാകുന്നത്. അഞ്ച് ഇടങ്ങളിൽ വീട് നിർമാണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ജൂൺ 26നു തന്നെ പണി തുടങ്ങിയതായി കെട്ടിടങ്ങളുടെ നിർമാണച്ചുമതലയുള്ള മണിപ്പുർ പോലീസ് ഹൗസിംഗ് കോർപറേഷൻ ലിമിറ്റഡ് സൂപ്രണ്ടിംഗ് എൻജിനിയർ പി. ബ്രൊജേന്ദ്ര പറഞ്ഞു. ഇംഫാൽ ഈസ്റ്റിലെ സജീവ ജയിലിനു സമീപം 200 വീടുകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു.
തൗബാലിലെ യെത്തീബി ലോകോളിൽ നാനൂറു വീടുകളാണ് നിർമിക്കുന്നത്. ബിഷ്ണുപുരിലെ ക്വാക്തയിൽ 120 വീടുകളുടെ നിർമാണവും പുരോഗമിക്കുന്നു. ഇംഫാൽ വെസ്റ്റിലെ സികാമി, ഇംഫാൽ ഈസ്റ്റിലെ ക്വാത്വ എന്നിവിടങ്ങളിലും കലാപബാധിതർക്കായി വീടുകൾ ഒരുക്കുന്നുണ്ട്.
ഹൈവേയിൽ ഗതാഗതം മുടങ്ങിയതിനാൽ നിർമാണവസ്തുക്കൾ എത്തിക്കുക ഏറെ ദുഷ്കരമാണ്. ഇതിനുപുറമേ സംഘർഷവും കടുത്ത വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂൺ 26നു തന്നെ പണി തുടങ്ങിയതായി കെട്ടിടങ്ങളുടെ നിർമാണച്ചുമതലയുള്ള മണിപ്പുർ പോലീസ് ഹൗസിംഗ് കോർപറേഷൻ ലിമിറ്റഡ് സൂപ്രണ്ടിംഗ് എൻജിനിയർ പി. ബ്രൊജേന്ദ്ര പറഞ്ഞു. ഇംഫാൽ ഈസ്റ്റിലെ സജീവ ജയിലിനു സമീപം 200 വീടുകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു.
തൗബാലിലെ യെത്തീബി ലോകോളിൽ നാനൂറു വീടുകളാണ് നിർമിക്കുന്നത്. ബിഷ്ണുപുരിലെ ക്വാക്തയിൽ 120 വീടുകളുടെ നിർമാണവും പുരോഗമിക്കുന്നു. ഇംഫാൽ വെസ്റ്റിലെ സികാമി, ഇംഫാൽ ഈസ്റ്റിലെ ക്വാത്വ എന്നിവിടങ്ങളിലും കലാപബാധിതർക്കായി വീടുകൾ ഒരുക്കുന്നുണ്ട്.
ഹൈവേയിൽ ഗതാഗതം മുടങ്ങിയതിനാൽ നിർമാണവസ്തുക്കൾ എത്തിക്കുക ഏറെ ദുഷ്കരമാണ്. ഇതിനുപുറമേ സംഘർഷവും കടുത്ത വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.