തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മന്ത്രി മുഹമ്മദ് റിയാസിന്റെ സത്യവാങ്മൂലം പരിശോധിക്കുന്നതിൽഎതിർപ്പില്ല. തെറ്റുണ്ടെങ്കിൽ പരിശോധിക്കാം. എന്നാൽ നടക്കുന്നത് കള്ളപ്രചാരവേലയെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി വിഷയത്തിൽ കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യത്തിലെ നിലപാട് തന്നെയാണ് പാർട്ടിക്കുള്ളത്. കേരളത്തിലെ മാധ്യമങ്ങൾ വലതുപക്ഷ ആശയങ്ങളെ പിന്തുണയ്ക്കുകയാണ്. കമ്യൂണിസ്റ്റ് വിരുദ്ധത മാധ്യമങ്ങൾക്കുണ്ട്. ഇതുപോലെ വെറെ എവിടെയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടികൾ വാങ്ങി തലക്കെട്ട് തീരുമാനിക്കുന്നത് ഇവന്റ് മാനേജ്മെന്റ് കമ്പനികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാസപ്പടി വിഷയത്തിൽ കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യത്തിലെ നിലപാട് തന്നെയാണ് പാർട്ടിക്കുള്ളത്. കേരളത്തിലെ മാധ്യമങ്ങൾ വലതുപക്ഷ ആശയങ്ങളെ പിന്തുണയ്ക്കുകയാണ്. കമ്യൂണിസ്റ്റ് വിരുദ്ധത മാധ്യമങ്ങൾക്കുണ്ട്. ഇതുപോലെ വെറെ എവിടെയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടികൾ വാങ്ങി തലക്കെട്ട് തീരുമാനിക്കുന്നത് ഇവന്റ് മാനേജ്മെന്റ് കമ്പനികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.