മോസ്കോ: റഷ്യൻ നിയന്ത്രണത്തിലുള്ള ദഗേസ്താൻ റിപ്പബ്ലിക്കിലെ പെട്രോൾ ബങ്കിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ 35 പേർ കൊല്ലപ്പെട്ടു. 115 പേർ പരിക്കേറ്റ് ചികിത്സയിലാണ്.
മാഖ്ചാഖ്ല പട്ടണത്തിൽ തിങ്കളാഴ്ച രാത്രി(പ്രാദേശിക സമയം) ആണ് സ്ഫോടനം നടന്നത്. മേഖലയിലെ കാർ വർക്ഷോപ്പിലുണ്ടായ തീപിടിത്തം പെട്രോൾ ബങ്കിലേക്ക് പടർന്ന് സ്ഫോടനമായി പരിണമിക്കുകയായിരുന്നു.
സ്ഫോടനത്തെത്തുടർന്ന് പ്രദേശത്താകെ തീ പടർന്നുപിടിച്ചു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയായി. പരിക്കേറ്റവരെ അധികൃതർ എയർലിഫ്റ്റ് ചെയ്ത് മോസ്കോയിലെ ആശുപത്രികളിലേക്ക് മാറ്റി.
പരിക്കേറ്റ് ചികിത്സയിലുള്ളവരിൽ രണ്ട് കുട്ടികളുൾപ്പെടെ 11 പേരുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
മാഖ്ചാഖ്ല പട്ടണത്തിൽ തിങ്കളാഴ്ച രാത്രി(പ്രാദേശിക സമയം) ആണ് സ്ഫോടനം നടന്നത്. മേഖലയിലെ കാർ വർക്ഷോപ്പിലുണ്ടായ തീപിടിത്തം പെട്രോൾ ബങ്കിലേക്ക് പടർന്ന് സ്ഫോടനമായി പരിണമിക്കുകയായിരുന്നു.
സ്ഫോടനത്തെത്തുടർന്ന് പ്രദേശത്താകെ തീ പടർന്നുപിടിച്ചു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയായി. പരിക്കേറ്റവരെ അധികൃതർ എയർലിഫ്റ്റ് ചെയ്ത് മോസ്കോയിലെ ആശുപത്രികളിലേക്ക് മാറ്റി.
പരിക്കേറ്റ് ചികിത്സയിലുള്ളവരിൽ രണ്ട് കുട്ടികളുൾപ്പെടെ 11 പേരുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.