ന്യൂഡൽഹി: ഏകപക്ഷീയമായ അറസ്റ്റുകളും കെട്ടിടം പൊളിക്കലും പരാമർശിച്ച് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്. എല്ലാവർക്കും നീതി ഉറപ്പാക്കുകയാണ് നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
നീതിക്കായി കാത്തു നിൽക്കുന്ന അവസാന ആൾക്കും അത് ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റീസ് ഊന്നിപ്പറഞ്ഞു. ഡൽഹിയിൽ അഭിഭാഷകരുടെ സ്വാതന്ത്ര്യദിന പരിപാടിയിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളിന്റെ സാന്നിധ്യത്തിലായിരുന്നു ചീഫ് ജസ്റ്റീസിന്റെ പരാമർശം.
നമ്മുടെ കോടതികൾ എല്ലാവർക്കും പ്രാപ്യമാക്കുന്നതിന് രാജ്യത്തെ കോടതികളുടെ അടിസ്ഥാന സൗകര്യം പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. നീതി നടപ്പാക്കുക എന്നതാണ് നീതിന്യായ വ്യവസ്ഥയുടെ ശക്തി. സ്വത്തുക്കൾ അന്യായമായി കണ്ടുകെട്ടൽ, ഏകപക്ഷീയമായ അറസ്റ്റ്, ഭീഷണിപ്പെടുത്തി കെട്ടിടം പൊളിക്കുക എന്നിവ ഉണ്ടാവുമ്പോൾ ജനങ്ങൾക്ക് ജഡ്ജിമാരിൽ ആശ്വാസം കണ്ടെത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന സ്ഥാപനങ്ങൾ നിർവചിക്കപ്പെട്ട പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഭരണഘടന ജുഡീഷറിക്ക് സവിശേഷമായ അധികാരം നൽകിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
നീതിക്കായി കാത്തു നിൽക്കുന്ന അവസാന ആൾക്കും അത് ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റീസ് ഊന്നിപ്പറഞ്ഞു. ഡൽഹിയിൽ അഭിഭാഷകരുടെ സ്വാതന്ത്ര്യദിന പരിപാടിയിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളിന്റെ സാന്നിധ്യത്തിലായിരുന്നു ചീഫ് ജസ്റ്റീസിന്റെ പരാമർശം.
നമ്മുടെ കോടതികൾ എല്ലാവർക്കും പ്രാപ്യമാക്കുന്നതിന് രാജ്യത്തെ കോടതികളുടെ അടിസ്ഥാന സൗകര്യം പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. നീതി നടപ്പാക്കുക എന്നതാണ് നീതിന്യായ വ്യവസ്ഥയുടെ ശക്തി. സ്വത്തുക്കൾ അന്യായമായി കണ്ടുകെട്ടൽ, ഏകപക്ഷീയമായ അറസ്റ്റ്, ഭീഷണിപ്പെടുത്തി കെട്ടിടം പൊളിക്കുക എന്നിവ ഉണ്ടാവുമ്പോൾ ജനങ്ങൾക്ക് ജഡ്ജിമാരിൽ ആശ്വാസം കണ്ടെത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന സ്ഥാപനങ്ങൾ നിർവചിക്കപ്പെട്ട പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഭരണഘടന ജുഡീഷറിക്ക് സവിശേഷമായ അധികാരം നൽകിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.