ഗുരുഗ്രാം: ഹരിയാനയിലെ നുഹ് വർഗീയ കലാപവുമായി ബന്ധപ്പെട്ട് പശുസംരക്ഷക നേതാവ് ബിട്ടു ബജ്റംഗി അറസ്റ്റിൽ. ചൊവ്വാഴ്ച ഫരീദാബാദിലെ വീട്ടിൽനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 230 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 79 പേർ അറസ്റ്റിലായി.
സമൂഹ മാധ്യമങ്ങളിൽ പ്രകോപന വിഡിയോ പ്രചരിപ്പിച്ച സംഭത്തിലാണ് ബിട്ടു ബജ്റംഗിക്കെതിരെ പോലീസ് കേസെടുത്തത്. കാവി വസ്ത്രം ധരിച്ച് സ്ലോ മോഷനിൽ ഇയാൾ നടന്നുപോകുന്ന വിഡിയോയിൽ ആയുധങ്ങൾ കാണിക്കുകയും മുസ്ലിംകൾക്കെതിരായ പ്രകോപന ഗാനം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഹരിയാനയിലെ നുഹിൽ വർഗീയ കലാപത്തിലേക്ക് നയിച്ച വിഎച്ച്പി റാലിയിൽ ബിട്ടു ബജ്റംഗിയും പങ്കെടുത്തിരുന്നു.
കലാപത്തിൽ രണ്ട് ഹോം ഗാർഡുമാരും ഇമാമുമടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിലേക്ക് നയിച്ചത്.
സമൂഹ മാധ്യമങ്ങളിൽ പ്രകോപന വിഡിയോ പ്രചരിപ്പിച്ച സംഭത്തിലാണ് ബിട്ടു ബജ്റംഗിക്കെതിരെ പോലീസ് കേസെടുത്തത്. കാവി വസ്ത്രം ധരിച്ച് സ്ലോ മോഷനിൽ ഇയാൾ നടന്നുപോകുന്ന വിഡിയോയിൽ ആയുധങ്ങൾ കാണിക്കുകയും മുസ്ലിംകൾക്കെതിരായ പ്രകോപന ഗാനം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഹരിയാനയിലെ നുഹിൽ വർഗീയ കലാപത്തിലേക്ക് നയിച്ച വിഎച്ച്പി റാലിയിൽ ബിട്ടു ബജ്റംഗിയും പങ്കെടുത്തിരുന്നു.
കലാപത്തിൽ രണ്ട് ഹോം ഗാർഡുമാരും ഇമാമുമടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിലേക്ക് നയിച്ചത്.