ഭോപ്പാൽ: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ മധ്യപ്രദേശ് ആരോഗ്യ മന്ത്രിയും നിയമസഭാ സ്പീക്കറും വേദികളില്‍ കുഴഞ്ഞുവീണു. റൈസണിൽ സ്വാതന്ത്ര്യദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കുന്നതിനിടെയാണ് ആരോഗ്യ മന്ത്രി ഡോ. പ്രഭുറാം ചൗധരി കുഴഞ്ഞുവീണത്.
ഉടൻ തന്നെ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ സംശയിച്ചതിനാൽ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് പാസ്റ്റ് നടക്കുന്പോൾ മന്ത്രി പ്രഭുറാം ചൗധരി ഒന്നര മണിക്കൂർ നിൽക്കുകയായിരുന്നു. മാർച്ച് പാസ്റ്റിനു ശേഷം അദ്ദേഹം അസ്വസ്ഥനാകുകയും വേദിയിൽ കുഴഞ്ഞുവീഴുകയുമായിരുന്നു.
മൗഗഞ്ജിലെ വേദിയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെയാണു സ്പീക്കർ ഗിരീഷ് ഗൗതമിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പതാക ഉയർത്തിയശേഷം പ്രസംഗിക്കാൻ തയാറാകുന്നതിനിടെ സ്പീക്കർ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ ഡോക്ടർമാരുടെ സംഘമെത്തി അദ്ദേഹത്തെ പരിശോധിച്ചു. സ്പീക്കർ ചികിത്സയിലാണെന്നാണു വിവരം.
ഉടൻ തന്നെ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ സംശയിച്ചതിനാൽ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് പാസ്റ്റ് നടക്കുന്പോൾ മന്ത്രി പ്രഭുറാം ചൗധരി ഒന്നര മണിക്കൂർ നിൽക്കുകയായിരുന്നു. മാർച്ച് പാസ്റ്റിനു ശേഷം അദ്ദേഹം അസ്വസ്ഥനാകുകയും വേദിയിൽ കുഴഞ്ഞുവീഴുകയുമായിരുന്നു.
മൗഗഞ്ജിലെ വേദിയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെയാണു സ്പീക്കർ ഗിരീഷ് ഗൗതമിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പതാക ഉയർത്തിയശേഷം പ്രസംഗിക്കാൻ തയാറാകുന്നതിനിടെ സ്പീക്കർ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ ഡോക്ടർമാരുടെ സംഘമെത്തി അദ്ദേഹത്തെ പരിശോധിച്ചു. സ്പീക്കർ ചികിത്സയിലാണെന്നാണു വിവരം.