കൊല്ലം: പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. കടശേരി സ്വദേശി രേവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില അതീവ ഗുരുതരമാണ്.
സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ഗണേശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് ഒന്നരയോടെ പത്തനാപുരം കെഎസ്ഇബി ഓഫീസിന് മുന്നില്‍ വച്ചാണ് സംഭവം.
കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തറുത്ത ശേഷം ദേഹമാസകലം മുറിവേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ കൈവിരലുകള്‍ അറ്റുപോയിട്ടുണ്ട്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടിയ ശേഷം പോലീസിന് കൈമാറുകയായിരുന്നു.
ഒന്‍പത് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇതിനിടെ പലതവണ ഇരുവരും തമ്മിൽ കൈയാങ്കളി ഉണ്ടായി. രേവതിയെ കാണാനില്ലെന്ന് കാട്ടി ഗണേശ് പരാതി നല്‍കിയതോടെ ഇന്ന് ഇരുവരെയും പത്തനാപുരം സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു.
എന്നാല്‍ വിവാഹബന്ധം തുടരാന്‍ താത്പര്യം ഇല്ലെന്ന് ഇരുവരും അറിയിച്ചു. സ്റ്റേഷനില്‍ നിന്ന് മടങ്ങിയതിന് പിന്നാലെയായിരുന്നു ആക്രമണമെന്നാണ് വിവരം.
സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ഗണേശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് ഒന്നരയോടെ പത്തനാപുരം കെഎസ്ഇബി ഓഫീസിന് മുന്നില്‍ വച്ചാണ് സംഭവം.
കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തറുത്ത ശേഷം ദേഹമാസകലം മുറിവേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ കൈവിരലുകള്‍ അറ്റുപോയിട്ടുണ്ട്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടിയ ശേഷം പോലീസിന് കൈമാറുകയായിരുന്നു.
ഒന്‍പത് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇതിനിടെ പലതവണ ഇരുവരും തമ്മിൽ കൈയാങ്കളി ഉണ്ടായി. രേവതിയെ കാണാനില്ലെന്ന് കാട്ടി ഗണേശ് പരാതി നല്‍കിയതോടെ ഇന്ന് ഇരുവരെയും പത്തനാപുരം സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു.
എന്നാല്‍ വിവാഹബന്ധം തുടരാന്‍ താത്പര്യം ഇല്ലെന്ന് ഇരുവരും അറിയിച്ചു. സ്റ്റേഷനില്‍ നിന്ന് മടങ്ങിയതിന് പിന്നാലെയായിരുന്നു ആക്രമണമെന്നാണ് വിവരം.