സൂറത്ത്: പുറത്തിറങ്ങാൻ പോകുന്ന ബോളിവുഡ് ചലച്ചിത്രം പദ്മാവതിയിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദീപിക പദുക്കോണിനെ ചിത്രീകരിച്ച രംഗോലി(നിലത്തെഴുന്ന വർണക്കളം) നശിപ്പിച്ച സംഭവത്തിൽ വിശ്വഹിന്ദു പരിഷത്തി(വിഎച്ച്പി)ലെ ഒരാളും കർണി സേന എന്ന ഹിന്ദു സംഘടനയിലെ നാലുപേരും അറസ്റ്റിലായി.
ഗുജറാത്തിലെ സൂറത്തിൽ ഒരു മാളിൽ ഞായറാഴ്ചയായിരുന്നു അക്രമം. പ്രദേശത്തെ ഒരു കലാകാരൻ തയാറാക്കിയ രംഗോലി നശിപ്പിക്കപ്പെട്ടതിൽ ദീപിക പദുക്കോൺ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ട്വിറ്ററിൽ പരാതി ഉന്നയിച്ചിരുന്നു.
ആവിഷ്കാരസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അക്രമം അനുവദിക്കില്ലെന്നും സൂറത്ത് കമ്മീഷണർ സതീഷ് ശർമ വ്യക്തമാക്കി. ഏതാനും പേർ കൂടി പിടിയിലാകാനുണ്ട്.
സഞ്ചയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരേ മുന്പും പ്രതിഷേധം ഉയർന്നിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നാണ് ആരോപണം. കർണി സേനാംഗങ്ങൾ ചിത്രത്തിന്റെ പോസ്റ്ററുകൾ നശിപ്പിച്ചിരുന്നു.
ഗുജറാത്തിലെ സൂറത്തിൽ ഒരു മാളിൽ ഞായറാഴ്ചയായിരുന്നു അക്രമം. പ്രദേശത്തെ ഒരു കലാകാരൻ തയാറാക്കിയ രംഗോലി നശിപ്പിക്കപ്പെട്ടതിൽ ദീപിക പദുക്കോൺ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ട്വിറ്ററിൽ പരാതി ഉന്നയിച്ചിരുന്നു.
ആവിഷ്കാരസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അക്രമം അനുവദിക്കില്ലെന്നും സൂറത്ത് കമ്മീഷണർ സതീഷ് ശർമ വ്യക്തമാക്കി. ഏതാനും പേർ കൂടി പിടിയിലാകാനുണ്ട്.
സഞ്ചയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരേ മുന്പും പ്രതിഷേധം ഉയർന്നിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നാണ് ആരോപണം. കർണി സേനാംഗങ്ങൾ ചിത്രത്തിന്റെ പോസ്റ്ററുകൾ നശിപ്പിച്ചിരുന്നു.