ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, പുത്രി മറിയം നവാസ്, മറിയത്തിന്റെ ഭർത്താവ് റിട്ടയേഡ് ക്യാപ്റ്റൻ മുഹമ്മദ് സഫ്ദർ എന്നിവർക്കെതിരേ അക്കൗണ്ടബിലിറ്റി കോടതി കുറ്റം ചുമത്തി. കണക്കിൽപ്പെടുത്താത്ത പണം ഉപയോഗിച്ച് ലണ്ടനിൽ ഫ്ലാറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള കേസിലാണ് ഇവർക്കെതിരേ കുറ്റം ചുമത്തിയത്.
ഭാര്യയുടെ ചികിത്സാർഥം ലണ്ടനിലായതിനാൽ ഷരീഫ് ഇന്നലെ കോടതിയിൽ എത്തിയില്ല. പാനമ രേഖകളിൽനിന്നാണ് ഷരീഫിന് അനധികൃത സ്വത്തുണ്ടെന്നു തെളിഞ്ഞത്. നേരത്തെ സുപ്രീംകോടതി അയോഗ്യനായി പ്രഖ്യാപിച്ചതിനെത്തുടർന്നു പ്രധാനമന്ത്രിപദം രാജിവച്ച ഷരീഫ് നിയമം ഭേദഗതി ചെയ്ത് പിഎംഎൽ-എൻ പാർട്ടി മേധാവിയായി തുടരുകയാണ്.
മറിയവും സഫ്ദറും ഇന്നലെ ഹിയറിംഗിനെത്തിയിരുന്നു. തങ്ങൾ നിരപരാധികളാണെന്ന് ഇരുവരും പറഞ്ഞു. ഷരീഫിന്റെ മുഖ്യ അഭിഭാഷകൻ ഹാരീസും വിദേശത്തായതിനാൽ ഇന്നലെ ഹാജരായില്ല. ഷരീഫും അഭിഭാഷകനും ഹാജരാവാത്ത സ്ഥിതിക്കു കുറ്റം ചുമത്തരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി ഈ നിർദേശം തള്ളി.
വിചാരണ അടുത്തയാഴ്ച ആരംഭിച്ചേക്കും. കുറ്റം തെളിഞ്ഞാൽ ഷരീഫിനു ജയിൽശിക്ഷ ഉറപ്പാണ്. ഇതു വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കുമെന്നു തീർച്ചയാണ്. തങ്ങൾക്കു നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നു കോടതിയിൽനിന്നു പുറത്തുവന്ന മറിയം നവാസ് പറഞ്ഞു. ലണ്ടനിലുള്ള ഷരീഫ് പ്രതികരിച്ചിട്ടില്ല.
ഇതിനിടെ ഷരീഫിനും പുത്രന്മാരായ ഹസൻ, ഹുസൈൻ എന്നിവർക്കും എതിരേ മറ്റു മൂന്നു കേസുകളിൽക്കൂടി കുറ്റം ചുമത്താൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭാര്യയുടെ ചികിത്സാർഥം ലണ്ടനിലായതിനാൽ ഷരീഫ് ഇന്നലെ കോടതിയിൽ എത്തിയില്ല. പാനമ രേഖകളിൽനിന്നാണ് ഷരീഫിന് അനധികൃത സ്വത്തുണ്ടെന്നു തെളിഞ്ഞത്. നേരത്തെ സുപ്രീംകോടതി അയോഗ്യനായി പ്രഖ്യാപിച്ചതിനെത്തുടർന്നു പ്രധാനമന്ത്രിപദം രാജിവച്ച ഷരീഫ് നിയമം ഭേദഗതി ചെയ്ത് പിഎംഎൽ-എൻ പാർട്ടി മേധാവിയായി തുടരുകയാണ്.
മറിയവും സഫ്ദറും ഇന്നലെ ഹിയറിംഗിനെത്തിയിരുന്നു. തങ്ങൾ നിരപരാധികളാണെന്ന് ഇരുവരും പറഞ്ഞു. ഷരീഫിന്റെ മുഖ്യ അഭിഭാഷകൻ ഹാരീസും വിദേശത്തായതിനാൽ ഇന്നലെ ഹാജരായില്ല. ഷരീഫും അഭിഭാഷകനും ഹാജരാവാത്ത സ്ഥിതിക്കു കുറ്റം ചുമത്തരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി ഈ നിർദേശം തള്ളി.
വിചാരണ അടുത്തയാഴ്ച ആരംഭിച്ചേക്കും. കുറ്റം തെളിഞ്ഞാൽ ഷരീഫിനു ജയിൽശിക്ഷ ഉറപ്പാണ്. ഇതു വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കുമെന്നു തീർച്ചയാണ്. തങ്ങൾക്കു നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നു കോടതിയിൽനിന്നു പുറത്തുവന്ന മറിയം നവാസ് പറഞ്ഞു. ലണ്ടനിലുള്ള ഷരീഫ് പ്രതികരിച്ചിട്ടില്ല.
ഇതിനിടെ ഷരീഫിനും പുത്രന്മാരായ ഹസൻ, ഹുസൈൻ എന്നിവർക്കും എതിരേ മറ്റു മൂന്നു കേസുകളിൽക്കൂടി കുറ്റം ചുമത്താൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.