ലാഹോർ: മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദിന്റെ വീട്ടുതടങ്കൽ ഒരു മാസത്തേക്കുകൂടി നീട്ടി. ഭീകരസംഘടനയായ ജെയുഡിയുടെ നേതാവാണു സയിദ്. സയിദിനെയും നാലു കൂട്ടാളികളെയും ഇന്നലെ ലാഹോർ ഹൈക്കോടതിയുടെ റിവ്യൂ ബോർഡിനു മുന്പാകെ ഹാജരാക്കി. സയിദിന്റെ തടങ്കൽ നീട്ടാനും മറ്റു നാലു പേരെയും അവരുടെ തടങ്കൽ കാലാവധി തീരുന്ന മുറയ്ക്കു വിട്ടയയ്ക്കാനും ബോർഡ് ഉത്തരവിട്ടു.