കാബൂൾ: തെക്കൻ അഫ്ഗാനിസ്ഥാനിൽ സുരക്ഷാ ആസ്ഥാനങ്ങൾ ലക്ഷ്യമിട്ട് താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 52 പേർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു. കാണ്ഡഹാർ പ്രവിശ്യയിലെ പട്ടാള ആസ്ഥാനത്തും ഗസ്നി പ്രവിശ്യയിലെ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലുമാണ് ആക്രമണമുണ്ടായത്. ഇതോടെ ഈയാഴ്ച സുരക്ഷാ കേന്ദ്രങ്ങൾക്കുനേരേ നാല് ഭീകരാക്രമണങ്ങളുണ്ടായി. ആകെ 120 പേർ കൊല്ലപ്പെട്ടു.
കാണ്ഡഹാറിലെ മെയ്വാദ് ജില്ലയിലെ കാഷ്മോ മേഖലയിൽ പ്രവർത്തിക്കുന്ന പട്ടാള ആസ്ഥാനത്തുണ്ടായ ആക്രമണത്തിൽ 50 പട്ടാളക്കാർ കൊല്ലപ്പെട്ടതായി പ്രവിശ്യാ വൃത്തങ്ങൾ പറഞ്ഞു. മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് വാർത്താ ഏജൻസികൾ പറയുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാൻ അറിയിച്ചത് 60 പേരെ വധിച്ചുവെന്നാണ്.
അപ്രതീക്ഷിത ആക്രമണത്തിൽ പട്ടാള ആസ്ഥാനം തരിപ്പണമായി. പട്ടാളക്കാർ ഉപയോഗിക്കുന്ന ഹംവി വാഹനം ഉപയോഗിച്ച് സ്ഫോടനം നടത്തിയാണ് ആക്രമണത്തിനു തുടക്കമിട്ടത്. ക്യാന്പിലുണ്ടായിരുന്ന പട്ടാളക്കാരിൽ രണ്ടു പേർ മാത്രമാണ് ആക്രമണത്തെ അതിജീവിച്ചത്. ആക്ര മണത്തിൽ 10 ഭീകരർ കൊല്ലപ്പെ ട്ടു. ക്യാന്പിനുള്ളിലുള്ളവരുടെ സഹായം ഭീകരർക്കു ലഭിച്ചതായി കരുതുന്നു. ഇതിനു പിന്നാലെ അമേരിക്കൻ യുദ്ധവിമാനങ്ങൾ മേഖലയിൽ ആക്രമണം നടത്തി.
ഗസ്നി പ്രവിശ്യയിലെ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ഭീകരരെ നേരിടാൻ അമേരിക്കൻ വ്യോമസേനയുടെ സഹായം തേടി. ഈയാഴ്ച ഇവിടെ രണ്ടാം തവണയാണ് ആക്രമണമുണ്ടാകുന്നത്. ചൊവ്വാഴ്ചത്തെ ആദ്യ ആക്രമണത്തിൽ 20 പേർ മരിക്കുകയും 46 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഈയാഴ്ചത്തെ നാല് ആക്രമണങ്ങളിൽ മൂന്നിലും താലിബാൻ ഭീകരർ ഹംവി വാഹനങ്ങൾ ബോംബായി ഉപയോഗിക്കുകയുണ്ടായി.
കാണ്ഡഹാറിലെ മെയ്വാദ് ജില്ലയിലെ കാഷ്മോ മേഖലയിൽ പ്രവർത്തിക്കുന്ന പട്ടാള ആസ്ഥാനത്തുണ്ടായ ആക്രമണത്തിൽ 50 പട്ടാളക്കാർ കൊല്ലപ്പെട്ടതായി പ്രവിശ്യാ വൃത്തങ്ങൾ പറഞ്ഞു. മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് വാർത്താ ഏജൻസികൾ പറയുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാൻ അറിയിച്ചത് 60 പേരെ വധിച്ചുവെന്നാണ്.
അപ്രതീക്ഷിത ആക്രമണത്തിൽ പട്ടാള ആസ്ഥാനം തരിപ്പണമായി. പട്ടാളക്കാർ ഉപയോഗിക്കുന്ന ഹംവി വാഹനം ഉപയോഗിച്ച് സ്ഫോടനം നടത്തിയാണ് ആക്രമണത്തിനു തുടക്കമിട്ടത്. ക്യാന്പിലുണ്ടായിരുന്ന പട്ടാളക്കാരിൽ രണ്ടു പേർ മാത്രമാണ് ആക്രമണത്തെ അതിജീവിച്ചത്. ആക്ര മണത്തിൽ 10 ഭീകരർ കൊല്ലപ്പെ ട്ടു. ക്യാന്പിനുള്ളിലുള്ളവരുടെ സഹായം ഭീകരർക്കു ലഭിച്ചതായി കരുതുന്നു. ഇതിനു പിന്നാലെ അമേരിക്കൻ യുദ്ധവിമാനങ്ങൾ മേഖലയിൽ ആക്രമണം നടത്തി.
ഗസ്നി പ്രവിശ്യയിലെ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ഭീകരരെ നേരിടാൻ അമേരിക്കൻ വ്യോമസേനയുടെ സഹായം തേടി. ഈയാഴ്ച ഇവിടെ രണ്ടാം തവണയാണ് ആക്രമണമുണ്ടാകുന്നത്. ചൊവ്വാഴ്ചത്തെ ആദ്യ ആക്രമണത്തിൽ 20 പേർ മരിക്കുകയും 46 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഈയാഴ്ചത്തെ നാല് ആക്രമണങ്ങളിൽ മൂന്നിലും താലിബാൻ ഭീകരർ ഹംവി വാഹനങ്ങൾ ബോംബായി ഉപയോഗിക്കുകയുണ്ടായി.