ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ കാസർഗോഡ് സ്വദേശിക്ക് കോടതിച്ചെലവ് ഉൾപ്പെടെ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധിച്ചു. കാസർഗോഡ് ഉദുമ സ്വദേശി മീത്തൽ മങ്ങാടൻ കുമാരന്റെ മകൻ ഉമേഷ് കുമാറിനാണ് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്.
ദുബായ് ആർടിഎ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഉമേഷ്കുമാർ. 2016സെപ്റ്റംബർ 25ന് രാവിലെ ഷാർജ ഇത്തിഹാദ് റോഡിൽ മലയാളി ഓടിച്ചുവന്ന വാഹനം നിയന്ത്രണംവിട്ട് ഫുട്പാത്തിലൂടെ കാൽനടയായി പോകുകയായിരുന്ന ഉമേഷ് ഉൾപ്പെടെയുള്ളവരെ ഇടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി സുബ്രഹ്മണ്യ ബാബു മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമേഷിനെ ആദ്യം ഷാർജ അൽ ഖാസിമിയ ആശുപത്രിയിലും പിന്നീട് നാട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വാഹനം ഓടിച്ച മലയാളിയെ കോടതി കുറ്റക്കാരനാണെന്നു കണ്ട് രണ്ടുമാസം തടവ് ശിക്ഷയും മരിച്ചയാളുടെ അനന്തരാവകാശികൾക്ക് രണ്ടുലക്ഷം ദിർഹം സഹായധനം നൽകാനും വിധിച്ചിരുന്നു. ഇതോടെയാണ് മലബാർ ഗോൾഡ് ജീവനക്കാരനായ വിനീത് കുമാറും നാട്ടുകാരുംകൂടി ഉമേഷ്കുമാറിനുവേണ്ടി നഷ്ടപരിഹാര കേസ് ഫയൽചെയ്യാൻ ദുബായിയിലെ സാമൂഹികപ്രവർത്തകനും അലി ഇബ്രാഹിം അഡ്വക്കറ്റ്സിലെ നിയമപ്രതിനിധിയുമായ സലാം പാപ്പിനിശേരിയെ ഏൽപ്പിച്ചത്.
ദുബായ് ആർടിഎ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഉമേഷ്കുമാർ. 2016സെപ്റ്റംബർ 25ന് രാവിലെ ഷാർജ ഇത്തിഹാദ് റോഡിൽ മലയാളി ഓടിച്ചുവന്ന വാഹനം നിയന്ത്രണംവിട്ട് ഫുട്പാത്തിലൂടെ കാൽനടയായി പോകുകയായിരുന്ന ഉമേഷ് ഉൾപ്പെടെയുള്ളവരെ ഇടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി സുബ്രഹ്മണ്യ ബാബു മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമേഷിനെ ആദ്യം ഷാർജ അൽ ഖാസിമിയ ആശുപത്രിയിലും പിന്നീട് നാട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വാഹനം ഓടിച്ച മലയാളിയെ കോടതി കുറ്റക്കാരനാണെന്നു കണ്ട് രണ്ടുമാസം തടവ് ശിക്ഷയും മരിച്ചയാളുടെ അനന്തരാവകാശികൾക്ക് രണ്ടുലക്ഷം ദിർഹം സഹായധനം നൽകാനും വിധിച്ചിരുന്നു. ഇതോടെയാണ് മലബാർ ഗോൾഡ് ജീവനക്കാരനായ വിനീത് കുമാറും നാട്ടുകാരുംകൂടി ഉമേഷ്കുമാറിനുവേണ്ടി നഷ്ടപരിഹാര കേസ് ഫയൽചെയ്യാൻ ദുബായിയിലെ സാമൂഹികപ്രവർത്തകനും അലി ഇബ്രാഹിം അഡ്വക്കറ്റ്സിലെ നിയമപ്രതിനിധിയുമായ സലാം പാപ്പിനിശേരിയെ ഏൽപ്പിച്ചത്.