ലക്നോ: ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ നിർമിച്ചതു ശിവക്ഷേത്രം പുനർനവീകരിച്ചായിരുന്നുവെന്ന് ബിജെപി നേതാവ് വിനയ് കത്യാർ.’തേജോ മഹൽ’എന്ന ക്ഷേത്രമാണു ഷാജഹാൻ ചക്രവർത്തി ഭാര്യ മുംതാസിന്റെ സ്മാരകമാക്കി മാറ്റിയതെന്നാണ് രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുൻനിരപ്പോരാളികൂടിയായ കത്യാറിന്റെ വാദം.
താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന് അപമാനമാണെന്നും രാജ്യദ്രോഹികളാണ് അത് നിർമ്മിച്ചതെന്നും ഉത്തർപ്രദേശിലെ തന്നെ ബിജെപി എംഎൽഎ സംഗീത് സോം പറഞ്ഞതു വിവാദമായതിനു തൊട്ടുപിന്നാലെയായാണ് വിനയ് കത്യാറിന്റെ അഭിപ്രായപ്രകടനം.
എന്തായാലും ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകം ഇടിച്ചുനിരത്തണമെന്ന നിലപാട് തനിക്കില്ലെന്നും കത്യാർ പറഞ്ഞു. ടൂറിസം പദ്ധതികൾ വിലയിരുത്താനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹലിലെത്തുന്നതിൽ എതിർപ്പില്ല. ഹിന്ദുരാജാവാണ് തേജോമഹൽ നിർമിച്ചത്. താജ്മഹലിലെ മുറികളുടെ രൂപകല്പനയും കൊത്തുപണികളും ഇതു സ്ഥിരീകരിക്കുന്നു. ചരിത്രകാരനായ പി.എൻ. ഓക് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ശിവക്ഷേത്രത്തിൽ നിന്നെന്നപോലെയാണ് താജ്മഹലിന്റെ മുകൾത്തട്ടിൽനിന്ന് ജലം ഇറ്റുവീഴുന്നത്. ഇതു മറ്റൊരു സ്മാരകത്തിലും കാണാനാവില്ലെന്നും വിനയ് കത്യാർ വിശദീകരിക്കുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ അയോധ്യയിൽ ഇന്നലെ നടന്ന വിപുലമായ ദീപാവലി ആഘോഷത്തിനു രാഷ് ട്രീയലക്ഷ്യങ്ങളൊന്നും ഇല്ല. അയോധ്യയുടെ വികസനം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അയോധ്യയിലെ ക്ഷേത്രനിർമാണം സംബന്ധിച്ച കോടതിവിധി ഒരുവർഷത്തിനകം ഉണ്ടാകുമെന്നും കത്യാർ പറഞ്ഞു. ക്ഷേത്രത്തിന്റെ ആദ്യനിലയ്ക്കുവേണ്ട ശിലകളുടെ നിർമാണം പൂർത്തിയായി. രണ്ടാംനിലയ്ക്കുള്ള ജോലികളാണു പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, താജ്മഹലിനെക്കുറിച്ചുള്ള ബിജെപി നേതാക്കളുടെ നിലപാടിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. ബിജെപി നേതാക്കളുടെ മാനസികാവസ്ഥയെയാണ് ഇതു സൂചിപ്പിക്കുന്നത്.
സമൂഹത്തിൽ വിദ്വേഷം വളർത്തുന്ന ഇത്തരക്കാർക്കെതിരേ നടപടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറെടുക്കണമെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു.
താജ്മഹൽ ഒടുവിൽ യുപി സർക്കാരിന്റെ കലണ്ടറിൽ
ലക്നോ: ഒടുവിൽ താജ്മഹൽ ഉത്തർപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക കലണ്ടറിൽ ഇടംകണ്ടെത്തി.
താജ്മഹൽ നിർമിച്ചത് രാജ്യദ്രോഹികളാണെന്ന ബിജെപി എംഎൽഎ സംഗീത് സോമിന്റെ പ്രസ്താവനയെതുടർന്നുള്ള വിവാദങ്ങൾക്കിടെയാണ് യുപി സർക്കാരിന്റെ 2018 കലണ്ടറിൽ ലോകമഹാദ്ഭുതങ്ങളിൽ ഒന്നായ ഈ നിർമിതി ഉൾപ്പെട്ടത്. സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ കലണ്ടറിലെ ജൂലൈ മാസത്തിലാണ് താജ്മഹലിന്റെ ചിത്രം ഉള്ളത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിന്റെ ചിത്രവും കലണ്ടറിലുണ്ട്.
ടൂറിസം കലണ്ടറിൽനിന്നും താജ്മഹൽ ഒഴിവാക്കിയതോടെയാണ് വിവാദങ്ങൾക്കു തുടക്കമായത്. പിന്നാലെ ബിജെപി എംഎൽഎ സംഗീത് സോമിന്റെ പ്രസ്താവനയും എത്തി.
താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന് അപമാനമാണെന്നും രാജ്യദ്രോഹികളാണ് അത് നിർമ്മിച്ചതെന്നും ഉത്തർപ്രദേശിലെ തന്നെ ബിജെപി എംഎൽഎ സംഗീത് സോം പറഞ്ഞതു വിവാദമായതിനു തൊട്ടുപിന്നാലെയായാണ് വിനയ് കത്യാറിന്റെ അഭിപ്രായപ്രകടനം.
എന്തായാലും ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകം ഇടിച്ചുനിരത്തണമെന്ന നിലപാട് തനിക്കില്ലെന്നും കത്യാർ പറഞ്ഞു. ടൂറിസം പദ്ധതികൾ വിലയിരുത്താനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹലിലെത്തുന്നതിൽ എതിർപ്പില്ല. ഹിന്ദുരാജാവാണ് തേജോമഹൽ നിർമിച്ചത്. താജ്മഹലിലെ മുറികളുടെ രൂപകല്പനയും കൊത്തുപണികളും ഇതു സ്ഥിരീകരിക്കുന്നു. ചരിത്രകാരനായ പി.എൻ. ഓക് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ശിവക്ഷേത്രത്തിൽ നിന്നെന്നപോലെയാണ് താജ്മഹലിന്റെ മുകൾത്തട്ടിൽനിന്ന് ജലം ഇറ്റുവീഴുന്നത്. ഇതു മറ്റൊരു സ്മാരകത്തിലും കാണാനാവില്ലെന്നും വിനയ് കത്യാർ വിശദീകരിക്കുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ അയോധ്യയിൽ ഇന്നലെ നടന്ന വിപുലമായ ദീപാവലി ആഘോഷത്തിനു രാഷ് ട്രീയലക്ഷ്യങ്ങളൊന്നും ഇല്ല. അയോധ്യയുടെ വികസനം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അയോധ്യയിലെ ക്ഷേത്രനിർമാണം സംബന്ധിച്ച കോടതിവിധി ഒരുവർഷത്തിനകം ഉണ്ടാകുമെന്നും കത്യാർ പറഞ്ഞു. ക്ഷേത്രത്തിന്റെ ആദ്യനിലയ്ക്കുവേണ്ട ശിലകളുടെ നിർമാണം പൂർത്തിയായി. രണ്ടാംനിലയ്ക്കുള്ള ജോലികളാണു പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, താജ്മഹലിനെക്കുറിച്ചുള്ള ബിജെപി നേതാക്കളുടെ നിലപാടിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. ബിജെപി നേതാക്കളുടെ മാനസികാവസ്ഥയെയാണ് ഇതു സൂചിപ്പിക്കുന്നത്.
സമൂഹത്തിൽ വിദ്വേഷം വളർത്തുന്ന ഇത്തരക്കാർക്കെതിരേ നടപടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറെടുക്കണമെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു.
താജ്മഹൽ ഒടുവിൽ യുപി സർക്കാരിന്റെ കലണ്ടറിൽ
ലക്നോ: ഒടുവിൽ താജ്മഹൽ ഉത്തർപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക കലണ്ടറിൽ ഇടംകണ്ടെത്തി.
താജ്മഹൽ നിർമിച്ചത് രാജ്യദ്രോഹികളാണെന്ന ബിജെപി എംഎൽഎ സംഗീത് സോമിന്റെ പ്രസ്താവനയെതുടർന്നുള്ള വിവാദങ്ങൾക്കിടെയാണ് യുപി സർക്കാരിന്റെ 2018 കലണ്ടറിൽ ലോകമഹാദ്ഭുതങ്ങളിൽ ഒന്നായ ഈ നിർമിതി ഉൾപ്പെട്ടത്. സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ കലണ്ടറിലെ ജൂലൈ മാസത്തിലാണ് താജ്മഹലിന്റെ ചിത്രം ഉള്ളത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിന്റെ ചിത്രവും കലണ്ടറിലുണ്ട്.
ടൂറിസം കലണ്ടറിൽനിന്നും താജ്മഹൽ ഒഴിവാക്കിയതോടെയാണ് വിവാദങ്ങൾക്കു തുടക്കമായത്. പിന്നാലെ ബിജെപി എംഎൽഎ സംഗീത് സോമിന്റെ പ്രസ്താവനയും എത്തി.